ലക്നോ: ഉത്തര്‍പ്രദേശ് മന്ത്രി കൈലാഷ് യാദവ് അന്തരിച്ചു. ഞായറാഴ്ച പാര്‍ട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ കുഴഞ്ഞുവീണ കൈലാഷ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മരണം സംഭവിച്ചു. അഖിലേഷ് യാദവ് മന്ത്രിസഭയില്‍ പഞ്ചായത്തിരാജ് മന്ത്രിയായിരുന്നു അദ്ദേഹം.
ഘാസിപുര്‍ ജില്ലയിലെ ജംഗിപുരില്നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെനിന്ന് മൂന്നാംതവണയാണ് കൈലാഷ് യാദവ് തെരഞ്ഞെടുക്കപ്പെടുന്നത്. 2003ലെ മുലായം സിംഗ് മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിന്റെ ഏറ്റവും അടുത്ത അനുയായിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.
കൈലാഷ് യാദവിന്റെ മരണത്തില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് എന്നിവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: