തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച് 1,37,732 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി. ഇതില്‍ 28,115 ഫയലുകള്‍ ഡിസംബറില്‍ തന്നെ തീര്‍പ്പാക്കി. ബാക്കി 1,09,617 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്. പഞ്ചിങ് സംവിധാനവുമായി ബന്ധപ്പെടുത്തി ശമ്പളബില്‍ തയാറാക്കണമെന്ന നിര്‍ദേശം പരിഗണിച്ചുവരുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സ്പെഷ്യല്‍ റൂള്‍സ് പരിഷ്കരണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 ജനുവരി 31 വരെ സര്‍വ്വീസില്‍ നിന്നും 84418 പേര് വിരമിച്ചു. ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളിലായി 15064 അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ശേഷിക്കുന്നു. രണ്ടാം ജനസമ്പര്‍ക്ക പരിപാടിയില്‍ കോട്ടയം, തൃശൂര്‍, എറണാകുളം, വയനാട് കണ്ണൂര്‍ ജില്ലകളിലായി 728 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. മൂന്നാം ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പാക്കാനുള്ളത് 62,314 അപേക്ഷകളാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് ഇനത്തില്‍ 215.85 കോടി രൂപ പിരിച്ചിട്ടുണ്ട്. 100 കോടിയാണ് പ്രതീക്ഷിച്ചിരുന്നത്.
നബാര്‍ഡ് സഹായത്തോടെ പട്ടികവിഭാഗ, ആദിവാസി കോളനികളിലേക്കു നിര്‍മിക്കുന്ന റോഡുകളുടെ നിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. സംസ്ഥാനത്തെ ആദിവാസികളില്‍ 40 ശതമാനവും വനത്തിനുള്ളിലാണ് കഴിയുന്നത്. സ്വയം പുനരധിവാസ പദ്ധതിവഴി ഇവരെ മാറ്റിപാര്‍പ്പിക്കാന്‍ ഇതുവരെ 11 കോടി രൂപ ചെലവായി. പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന 6277 പട്ടികവര്‍ഗക്കാര്‍ക്ക് ഇ-ഗ്രാന്റായി 25 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് .ഭൂമി പതിച്ചുകിട്ടുന്നതിനായി ആലത്തൂര്‍ മൂര്‍ത്തിക്കുന്നില്‍ 30 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടും. ഗുരുകുലം പദ്ധതിക്കായി 150 ഏക്കര്‍ ഭൂമി മാനന്തവാടിയില്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 1051 അവിവാഹിതരായ ആദിവാസി അമ്മമാരുണ്ട്. കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 206 ഉം മാനന്തവാടി ഓഫീസിന്റെ പരിധിയില്‍ 153 ഉം സുല്‍ത്താന്‍ബത്തേരി 121 ഉം അട്ടപ്പാടി പ്രോജക്ട് ഓഫീസിന്റെ പരിധിയില്‍ 113 ഉം അവിവാഹിതരായ ആദിവാസി അമ്മമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: