ഇസ്ലാമാബാദ്: പതിറ്റാണ്ടുകള്‍ വെച്ച് താമസിപ്പിച്ച ഹിന്ദു വിവാഹ നിയമത്തിനുള്ള ബില്ലിന് പാക്കിസ്ഥാനില്‍ അംഗീകാരം. പാര്‍ലമെന്ററി സമിതി അംഗീകരിച്ചു, ഇനി നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിക്കണം. നവാസ് ഷെരീഫ് മുസ്ലിം ലീഗിന് മേല്‍ക്കൈയുള്ള സഭയില്‍ ബില്‍ നിയമമാക്കാന്‍ തടസമുണ്ടാകില്ല. പാക്കിസ്ഥാന്റെ ഭാരത അനുകൂല നിലപാടുകളുടെയും നടപടികളുടെയും ഭാഗമായാണ് ഇതും വിലയിരുത്തപ്പെടുന്നത്.
പതിറ്റാണ്ടുകളായി ഈ ബില്‍ വെച്ച് താമസിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നിയമ-നീതി വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ അംഗീകരിച്ചു. രണ്ടു ഭേദഗതികളോടെയാണ് അംഗീകാരം. ഒന്ന്, വിവാഹ പ്രായം ഹിന്ദുക്കള്‍ക്ക് സ്ത്രീ-പുരുഷ ഭേദമില്ലാതെ 18 ആക്കി. രണ്ട്, നിയമം രാജ്യം മുഴുവന്‍ ബാധകമാക്കി.
അഞ്ച് ഹിന്ദു അംഗങ്ങളെ പ്രത്യേകം വിളിച്ചിരുത്തി അവരുടെ സാന്നിദ്ധ്യത്തിലാണ് സഭാസമിതി തീരുമാനം എടുത്തത്. ബില്‍ അംഗീകരിക്കാന്‍ വൈകിയതില്‍ സമിതിയുടെ ചെയര്മാന് ചൗധരി മഹ്മൂദ് ബഷീര്‍ വിര്‍ക് ഹിന്ദു കുടുംബങ്ങളോട് ക്ഷമാപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: