കൊച്ചി: ലോക പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജയന്ത് നാര്‍ലിക്കര്‍ 11ന് രാവിലെ 9:30ന് കുസാറ്റ് ഫിസിക്സ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. ‘ജീവന്റെ ഉള്‍ത്തുടിപ്പുകള്‍ ഭൂമിയില്‍ മാത്രമോ’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
കൊച്ചിന് യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ് പൂനയുമായി സഹകരിച്ചാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും 41 കിമീ അകലെ ബാക്ടീരിയയുടെ സാന്നിധ്യത്തെക്കുറിച്ച് ഐഎസ്ആര്‍ഒയുമായി സഹകരിച്ച് ജയന്ത് നാര്‍ലിക്കര്‍ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രഭാഷണം.
രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നല്കി ആദരിച്ച നാര്‍ലിക്കറിന് മികച്ച ശാസ്ത്രസംവാദകനുള്ള യുനസ്കോയുടെ കലിംഗ പുരസ്കാരവും മറ്റനവധി ലോകോത്തര പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളില്‍ നിരവധി ശാസ്ത്രഫിക്ഷന്, നോണ്‍ഫിക്ഷന്‍, നോവല്‍, ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. മറാത്തിയില്‍ രചിച്ച ആത്മകഥയായ ‘ചാര് നഗരാന്തലെ മസേവിശ്വ’ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: