തൃപ്പൂണിത്തുറ: ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച എബിവിപിക്കാര്‍ക്കെതിരെ എസ്എഫ്ഐക്കാരുടെ ഗുണ്ടാവിളയാട്ടം. എബിവിപിക്കാരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.
പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പോലീസിന്റെ നിര്‍ദ്ദേശാനുസരണം പിരിഞ്ഞുപോയ എബിവിപിക്കാരെ എസ്എഫ്ഐ ഗുണ്ടാസംഘം പിന്നാലെ ചെന്ന് അക്രമിക്കാനും ശ്രമം നടത്തി.
ഇതിനിടെ താലൂക്ക് ആശുപത്രിയില്‍നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നിന്നയാള്‍ക്കും ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനമേറ്റു. കണ്ടനാട് പേരെപറമ്പില്‍ വീട്ടില്‍ ലൂക്കോസിന്റെ മകന് ജിന്‍സനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: