കോട്ടയം: സിനിമാ പ്രദര്‍ശനത്തിനിടെ തീയേറ്ററിനുള്ളില്‍ അക്രമം നടത്തിയത് തീയേറ്ററും പരിസരവും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് പോലീസ്. തീയേറ്റര്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരുമായി അറസ്റ്റിലായവര്‍ക്കു ബന്ധമുണ്ട്. നഗരത്തില്‍ നേരത്തെ ബ്ലേഡ് ഇടപാടു നടത്തിയിരുന്ന ഒരാളുടെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും പോലീസിനു വിവരം ലഭിച്ചു. അക്രമം നടത്തിയ വൈക്കം ടി.വി. പുരം സ്വദേശികളായ അരക്കത്തില്പറമ്പില് ഹരികൃഷ്ണന് (18), ഇട്ടിയാനിചിറയില് അരുണ്‍ (21), ഇട്ടിയാനിയില് സന്ദീപ് (18) എന്നിവരെയാണു തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ ടി.വി.പുരം, കുമാരനല്ലൂര്‍ സ്വദേശികളായ യുവാക്കള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ദിവസം വിദ്യാര്‍ഥികളായ സംഘം മദ്യവുമായാണ് ഫസ്റ്റ് ഷോയ്ക്ക് കയറിയത്. സിനിമയ്ക്കിടെ സംഘം മദ്യപിക്കുകയും തുടര്‍ന്നു പുകവലിയ്ക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്തതോടെ യുവാക്കള്‍ അസഭ്യവര്‍ഷം തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ തീയേറ്റര്‍ ജീവനക്കാരെ സംഘം മര്‍ദിച്ചു. ഇരുമ്പു കമ്പി കൊണ്ടുള്ള ആയുധം ഉപയോഗിച്ചാണു സംഘം മര്‍ദിച്ചത്. തുടര്‍ന്ന് തീയേറ്ററില്‍ നിന്ന് ഇറങ്ങിയ സംഘം ഈരയില്ക്കടവിലേക്കു പോകുകയും സുഹൃത്തുക്കളെ ചിലരെ വിളിച്ചുകൂട്ടുകയും ചെയ്തു. തീയേറ്ററിനുള്ളില്‍ തങ്ങളെ ചോദ്യം ചെയ്തവരെ വീണ്ടും അക്രമിക്കാന്‍ സംഘം തയാറാകുന്നതിനിടെ പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: