ന്യൂദല്‍ഹി: രാജ്യത്തെ വ്യോമയാന സുരക്ഷിതത്വം സംബന്ധിച്ച രണ്ടാംഘട്ട സാങ്കേതികസഹായത്തിനുള്ള കരാറില്‍ കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലും അമേരിക്കയുടെ സാങ്കേതിക വികസന ഏജന്‍സിയും തമ്മില്‍ ന്യൂദല്‍ഹിയില്‍ കരാര്‍ ഒപ്പ്വച്ചു.
കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവും, യുഎസ്റ്റിഡിഎ ഡയറക്ടര്‍ ലിയോകാടിയ ഐസാക്കും സന്നിഹിതരായിരുന്നു. ധാരണ പ്രകാരം 8,08,327 അമേരിക്കന്‍ ഡോളറിന്റെ സഹായം യുഎസ്റ്റിഡിഎ, ഭാഗികമായി വഹിക്കും. കരാറുകാരായ ദി വിക്സ് ഗ്രൂപ്പ് 75,000 ഡോളര്‍ സഹായം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ സംഭാവന 446.866 ഡോളറിന് തുല്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: