മുംബൈ: വീഡിയോ കോണ്ഫ്രന്സില് ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം പാക് അമേരിക്കന്‍ ഭീകരനായ ഹെഡ്ലിയുടെ മൊഴിയെടുപ്പ് മാറ്റിവെച്ചു. മുംബൈ ഭീകരാക്രമവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുപ്പ് നടന്നു വന്നിരുന്നത്.
കേസില്‍ മാപ്പുസാക്ഷിയായ ഹെഡ്ലിയുടെ മൊഴിയെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെ നടക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വവല് നികം അറിയിച്ചു. തകരാറ് പരിഹരിച്ച ശേഷം ഒന്നരമണിക്കൂര്‍ കൂടുതല്‍ ഹെഡ്ലിയുമായി സംസാരിക്കാന്‍ അനുവദിക്കുമെന്ന് അമേരിക്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഭാഗത്ത് നിന്നും ഒരു സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ലിങ്കില്‍ കൂടി ബന്ധപ്പെടാന്‍ അമേരിക്കന്‍ വിദഗ്ദര്‍ ശ്രമിച്ചെങ്കിലും അത് സാധിക്കാത്തതിനാലാണ് മൊഴിയെടുക്കല്‍ മാറ്റിവയ്ക്കേണ്ടി വന്നത്.
അമേരിക്കയിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രത്യേക ജഡ്ജിയോട് ലഷ്കര്ഇതയ്ബയ്ക്കും, ജെയ്ഷഇമുഹമ്മദിനും ഹിസ്ബുള്‍ മുജാഹ്ദ്ദീനും സാമ്പത്തിക, സൈനീക, ധാര്‍മ്മിക പിന്തുണ നല്കുന്ന പാകിസ്ഥാന് ഐഎസ്ഐക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: