സോള്‍:അഴിമതിക്കുറ്റം ആരോപിച്ച് ഉത്തരകൊറിയന്‍ സൈനിക മേധാവിയെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. 2013ല്‍ സൈനിക മേധാവിയായി നിയമിക്കപ്പെട്ട ജനറല്‍ റി യോങ് ജില്ലിനെയാണ് തൂക്കിലേറ്റിയത്. സൈന്യാധിപന്റെ പദവി സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നാരോപിച്ചാണ് ജില്ലിനെ തൂക്കിലേറ്റിയത്.
ഈ വര്‍ഷം ജനുവരി വരെ ജില് പദവിയില്‍ തുടര്‍ന്നിരുന്നു. മുന്‍പ് കിം പങ്കെടുക്കുന്ന സൈനികാഭ്യാസങ്ങളിലും പീപ്പിള്‍സ് ആംഡ് ഫോഴ്സിന്റെ പരിപാടികളിലും കിമ്മിനൊപ്പം ജില്ലും ഉണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ ജില് ഉണ്ടായിരുന്നില്ല.അതേസമയം, വധശിക്ഷയെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇതാദ്യമായല്ല കിം സുപ്രധാന പദവിയില്‍ ഇരിക്കുന്നയാളെ തൂക്കിലേറ്റുന്നത്. പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഹ്യോന്‍ യോംഗ് ഷോളിനെ മുന്‍പ് പൊതുജനത്തിന് മുന്നില്‍ വച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. കിമ്മിന്റെ അമ്മാവന് ചാങ് സോങിനെ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പട്ടിണിക്കിട്ട നായകള്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: