കുട്ടനാട്: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികളില്‍ ചീയലും ഇലകരിച്ചിലും വ്യാപകം. കാലാവസ്ഥയിലെ വ്യതിയാനമാണു ചീയല്‍ രോഗത്തിന്റെ വ്യാപനത്തിനു പ്രധാനകാരണമെന്നു കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ വിത്തുപയോഗിച്ചതു മൂലം ഞാറു തിങ്ങിനില്ക്കുന്ന സ്ഥലങ്ങളിലാണു രോഗബാധ കൂടുതലായി കണ്ടെത്തിയത്.
മുഞ്ഞബാധയോട് അനുബന്ധമായും ഈ രോഗമുണ്ടാകാം. രോഗലക്ഷണം കാണുന്ന സ്ഥലങ്ങളില്‍ ചീഞ്ഞ ചെടികള്‍ നീക്കം ചെയ്താല്‍ രോഗം വ്യാപിക്കാതിരിക്കാന്‍ സഹായിക്കും. രോഗബാധയുള്ള ചെടികള്‍ നിലനിര്‍ത്തിയാല്‍ അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ച് രോഗതീവ്രത വര്‍ധിക്കും. രാസനിയന്ത്രണം ആവശ്യമായ സന്ദര്‍ഭങ്ങളില്‍, ഹെക്സാകോണാസോള്‍ അടങ്ങിയ കുമിള്‍നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മില്ലി എന്ന തോതില്‍ കലര്‍ത്തി തളിക്കണമെന്നും കുട്ടനാട്ടില്‍ മുഞ്ഞബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.
ചില പാടശേഖരങ്ങളില്‍ ഇലകരിച്ചില്‍ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അടിക്കണ കഴിഞ്ഞ പാടശേഖരങ്ങളിലാണു രോഗലക്ഷണങ്ങള്കണ്ടുതുടങ്ങിയത്. രോഗവ്യാപനം തടയാന്‍ ബ്ലീച്ചിങ് പൗഡര്‍ ഒരേക്കറിനു രണ്ടുകിലോഗ്രാം എന്ന തോതില്‍ കൊച്ചുകിഴികളിലായി കെട്ടി വെള്ളംകയറ്റുന്ന തൂമ്പുകളില്‍ ഇട്ടുകൊടുക്കണം.
പച്ചചാണകം 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ആറുമണിക്കൂറിനുശേഷം തെളിയൂറ്റിയെടുത്തു തളിക്കുന്നതും ഫലപ്രദമാണ്. രണ്ടു ബ്രോമോ രണ്ടു നൈട്രോപ്ര?പ്പീന്‍ അടങ്ങിയ ബാക്ടീരിനാശക്, ബാക്റ്റ് 805, അഗ്രിമൈസിന്‍ മുതലായവ ഒരു ലിറ്ററിന് 0.5 ഗ്രാം എന്ന തോതില്‍ കലക്കി തളിക്കാം. അവിച്ചില്‍ രോഗവും ബാക്ടീരിയല്‍ ഇലകരിച്ചിലും ഒരുമിച്ചു കാണുന്നുണ്ടെങ്കില്‍, ഹെക്സാകോണാസോള്‍ കലര്‍ന്ന കുമിള്‍നാശിനികള്‍ പ്രതിരോധ മരുന്നുകളുമായി ചേര്‍ത്ത് ഉപയോഗിക്കണമെന്നു കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: