പൂച്ചാക്കല്‍: സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ നിത്യേന യാത്രചെയ്യുന്ന മണപ്പുറം-ചെമ്മാനാകരി കടത്തുസര്‍വീസ് അപകടാവസ്ഥയില്‍. വേമ്പനാട്ട് കായലില്‍ ഏറ്റവും ആഴും കൂടിയ ഭാഗത്താണ് മണപ്പുറം-ചെമ്മാനാകരി കടത്തു സര്‍വീസ്.
തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും മറവന്തുരുത്തു ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് കടത്തുസര്‍വീസ് നടത്തുന്നത്. ദിവസേന സ്കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാര്‍ ജീവന്‍പണയം വെച്ചാണ് ഇപ്പോള്‍ യാത്ര തുടരുന്നത്.
എന്ജിന് ഘടിപ്പിച്ച വള്ളത്തില്‍ പലകകള്‍ നിരത്തി ഒരു സുരക്ഷയുമില്ലാതെ അതില്‍ പത്തോളം ബൈക്കുകളും ആള്‍ക്കാരെയും കുത്തി നിറച്ചാണ് പലപ്പോഴും സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരും ബൈക്കുകളുമായി സര്‍വീസ് നടത്തിയപ്പോള്‍ ശക്തമായ ഓളത്തില്‍ വള്ളം ആടിയുലഞ്ഞിരുന്നു.
യാത്രക്കാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. കരാര്‍ എടുത്തപ്പോള്‍ ആദ്യം ബോട്ടില്‍ ചങ്ങാടം കെട്ടി സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും ബോട്ട് മാറ്റി വള്ളിത്തില് പലകകള്‍ നിരത്തിയാണ് ബൈക്കുകളും മറ്റും കയറ്റി സര്‍വീസ് നടത്തുന്നത്.
ഇരുഗ്രാമപഞ്ചായത്തുകളുടെ ഒത്തുകളിയാണ് അപകടാവസ്ഥയില്‍ സര്‍വീസ് നടത്തിയിട്ടും നടപടിയെടുക്കാത്തതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: