ഇനി രണ്ടാമദ്ധ്യായത്തില്‍ ഭഗവാന് അര്‍ജുനനോടു നാലുവട്ടം ”അര്‍ജുനാ, നീ ഇങ്ങനെ ദുഃഖിക്കേണ്ടതില്ല” എന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇതിനുകാരണമായി വിശദീകരിക്കുന്നത് ജീവാത്മാവിന് നാശമില്ല. ദേഹം മാത്രമേ നശിക്കുന്നുള്ളൂ എന്നു തന്നെയാണ്. പൊതുവെ ആവര്‍ത്തന സ്വഭാവമാണ് ശ്ലോകങ്ങള്‍ക്കുള്ളത്. എങ്കിലും ചില വാക്യ ശകലങ്ങള്‍ക്ക് വിശദീകരണം ആവശ്യവുമാണ്.
ഉഭൗതൗനവിജാനീതഃ -ജീവാത്മാവിനേയും ദേഹത്തേയും കുറിച്ച് ജ്ഞാനമില്ലാത്തവരാണ്. ഒരാള്‍ മറ്റൊരാളെ വധിച്ചു എന്നും, കൊല്ലപ്പെട്ടു എന്നു പറയുന്നതും മനസ്സിലാക്കുന്നതും
അജോ നിത്യഃ ശാശ്വതഃ പുരാണഃ -ശരീരം മാതാവിന്റെ ഗര്‍ഭ പാത്രത്തില്‍ രൂപം കൊള്ളുന്നു, ജനിക്കുന്നു, വളരുന്നു , പ്രവര്‍ത്തിക്കുന്നു, വാര്‍ദ്ധക്യം ബാധിക്കുന്നു, നശിക്കുന്നു. ദേഹത്തില്‍ കുടികൊള്ളുന്ന ജീവന് ഒന്നു ബാധകമല്ല.
എന്നും എപ്പോഴും ഒരേപോലെ നിലനില്ക്കുന്നു.
ആത്മാവ് വിജ്ഞാനമയനാണ്. ജ്ഞാനമാണ്ജീവന്റെ ലക്ഷണം. ശരീരത്തില്‍ ജിവനുണ്ട്. അതിന്റെ ലക്ഷണമാണ് ബോധം. ജീവനെ കാണാന്‍ കഴിയില്ല. ബോധമുണ്ടങ്കില്‍ ജീവനുണ്ട്. എന്നു മനസ്സിലാക്കാം.
മേഘം മൂടിയ ആകാശത്തില്‍ സൂര്യനെ കാണാന്‍ കഴിഞ്ഞെന്നു വരില്ല പക്ഷേ, സൂര്യന്റെ പ്രകാശം ഉള്ളതുകൊണ്ട് പകലാണ്,സൂര്യനുണ്ട്. എന്നുമനസ്സിലാക്കാം. മേഘം ഒരുമാറ്റവും സൂര്യനില്‍ ഉണ്ടാക്കാത്തതുപോലെ, ജീവനും ഒരു മാറ്റവുമില്ല- ശാശ്വതനാണ്.
(തുടരും)
ഫോണ്‍. 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: