കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി, കോടികള്‍ മറിയുന്ന മനുഷ്യക്കടത്ത് വീണ്ടും. എമിഗ്രേഷനിലേയും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളിലെയും ചില ഉന്നതരുടേയും ട്രാവല്‍ ഏജന്റ്്, ഫ്്ളൈറ്റ് ഏജന്‍സി എന്നിവരുടെയും സംഘമാണ് ഇതിനു പിന്നില്‍. എമിഗ്രേഷന്‍ വിഭാഗത്തില്‍ കൃത്രിമ രേഖയുണ്ടാക്കിയാണ് മനുഷ്യക്കടത്ത്്.
ചുംബന സമര നായകന് ഈ മാര്‍ഗത്തിലൂടെ നിരവധി പെണ്‍കുട്ടികളെയാണ് കടത്തിയത്്. പെണ്‍വാണിഭ‘ സംഘങ്ങളും ഇതിന് പിന്നിലുണ്ട്. യുവതികളെ കൊണ്ടു പോകുമ്പോള്‍ വേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കടത്തുന്നത്.
വിദേശത്തേക്ക്്് പോകുന്നവരില്‍ ഇസിആര്‍(എമിഗ്രേഷന്‍ ക്ലിയറന്സ്വേണ്ടവര്), ഇസിഎന്‍ആര്‍(എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടാത്തവര്‍) എന്നിങ്ങനെ രണ്ടുവിഭാഗമുണ്ട്.് ഇതില്‍ ഇസിആര്‍ മുഖേനയാണ് മനുഷ്യക്കടത്ത്. ഗള്‍ഫിലും മറ്റും ജോലിക്ക് പോകുന്ന പത്താം ക്ലാസ് തോറ്റവരാണിവര്. ഇവര്‍ക്ക് പ്രത്യേക പിഒഇ (പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്്) ക്ലിയറന്സ്്് എടുക്കണം. ജോബ് കോണ്ട്രാക്ട്്്, ജോലി സ്ഥലം, ഒറിജിനല്‍ വിസ തുടങ്ങിയ രേഖകള്‍ പോകുന്നവര്‍ ഉറപ്പാക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വിദേശത്തേക്ക് ആളുകളെ
കയറ്റിവിടുന്നത്്. ക്ലിയറന്സ്്് ഇല്ലാതെ കടത്തിവിടുന്നത് മനുഷ്യകടത്താണ്.
മറ്റ്് വിമാനത്താവളം വഴി വിസിറ്റിങ് വിസഉപയോഗിച്ച് യുവതികള്‍ക്ക്്് ഇസിആര്‍ കാറ്റഗറിയിലൂടെ പോകണമെങ്കില്‍ കര്‍ശന നിയന്ത്രണമാണ്.നെടുമ്പാശ്ശേരി വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതായതിനാല് എളുപ്പമാണ്.
പഞ്ചാബ്, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ദിവസേന നെടുമ്പാശ്ശേരി വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. എമിഗ്രേഷന്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. താഴെക്കിടയിലുള്ള പല ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. എസ്്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ എമിഗ്രേഷന്‍ കൗണ്ടറിലെ ജീവനക്കാര്‍ നിര്‍ബന്ധിതരാവുകയാണ്.
ചുംബന സമര നായകന് പശുപാലനും സംഘവും എമിഗ്രേഷന്‍ ക്ലിയറന്‍സിലെ തട്ടിപ്പിലൂടെ നൂറിനുമേല്‍ യുവതികളെ നെടുമ്പാശ്ശരി വഴി കടത്തിയിട്ടുണ്ട്്. ഇക്കാര്യത്തെ കുറിച്ച്് അന്വേഷണം നടത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ ബാധിക്കുന്നതിനാല്‍ അന്വേഷണം ഒച്ചിന്റെ വേഗത്തിലാണ്.
വിസയുടെ ഫോട്ടോസ്റ്റാറ്റ്്് കോപ്പിയാണ് എമിഗ്രേഷനില്‍ കാണിക്കുക പതിവ്. സൗദിയിലേക്ക്്് പോകാന്‍ പേപ്പര്‍ വിസ അനുവദിക്കില്ല. സൗദിയിലേക്ക്്് പോകുന്നവര്‍ പാസ്്പോര്ട്ടില് സ്റ്റാമ്പ്്് ചെയ്യണം. എമിഗ്രേഷനില്‍ എത്തുമ്പോള്‍ സ്്്റ്റാമ്പ്്് ചെയ്തത്് ഇളക്കിയെടുക്കും.
എമിഗ്രേഷനില്‍ യഥാര്‍ത്ഥ വിസ കാണിക്കാതെ വിസിറ്റിങ് വിസ കാട്ടി യാത്ര തിരിക്കും. സൗദിയില്‍ നേരത്തെ വിസ നിരോധിച്ച ഒരാള്‍ ഇത്തരത്തില്‍ വിസയില്‍ തട്ടിപ്പ്്് നടത്തി നെടുമ്പാശ്ശേരി വഴി സൗദിയിലേക്ക്്് പോയെങ്കിലും അവിടെ എയര്‍പോര്‍ട്ടില്‍ പോലും ഇറക്കാതെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പോയ മലപ്പുറം സ്വദേശിയായ ഇയാളുടെ പേരില്‍ പിന്നീട് യാതൊരുവിധ നടപടിയുമെടുത്തില്ല. ഉന്നതര്‍ കുടുങ്ങുമെന്നതുതന്നെ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: