മുംബൈ: അമേരിക്കയില്‍ തടവില്‍ കഴിയുന്ന ലഷ്ക്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴിയെടുപ്പ് ഇന്ന് തുടരും. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി മുംബൈ ടാഡ കോടതി തെളിവു ശേഖരിക്കുന്നത്.
എട്ട്, ഒന്‍പത് തീയതികളില്‍ മൊഴിയെടുത്തെങ്കിലും അമേരിക്കന്‍ ജയിലില്‍ വീഡിയോകോണ്‍ഫറന്‍സിങ് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ ഇന്നലെ തെളിവെടുപ്പ് നടന്നില്ല. 166 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഹെഡ്ലി ഈ ദിവസങ്ങളില്‍ നല്‍കിയത്.
പാക് ചാരസംഘടന ഐഎസ്ഐയാണ് ഭീകരസംഘടനകള്‍ക്ക് ആളും അര്‍ഥവും ആയുധങ്ങളും പരിശീലനവും നല്‍കുന്നതെന്ന് ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു. ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടെന്നും മൂന്നാമത്തെ ദൗത്യത്തിലാണ് മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സാധിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ഇയാള്‍ അമേരിക്കയില്‍ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: