ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍. പാര്‍ട്ടിയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടിന് കടക വിരുദ്ധമായ നിലപാടാണ് തരൂര്‍ കൈക്കൊണ്ടിരിക്കുന്നത്.
പാരമ്പര്യം പാലിക്കണമെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഞാന്‍ അതിന് എതിരാണ്. ദൈവത്തിന്റെ വിശുദ്്ധി ഇതുകൊണ്ട് ഇല്ലാതാകുമെന്ന് ഞാന്‍ കരുതുന്നില്ല, ആരെങ്കിലും ക്ഷേത്രത്തില്‍ പോകണമെന്ന് കരുതിയാല്‍ അവരെ തടയേണ്ടതില്ല. ലിംഗ വിവേചനം വേണ്ട. തരൂര്‍ പറയുന്നു. സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്ങ്മൂലത്തിനും വിരുദ്ധമാണ് തരൂരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: