അഹമ്മദാബാദ്: ലൗ ജിഹാദിന് ആവേശവും പ്രോത്സാഹനവും പകര്‍ന്ന് വാട്സ് ആപ്പ് സന്ദേശം വ്യാപകമായി ഗുജറാത്തില്‍ പ്രചരിക്കുന്നു. അന്യമത്തില്പ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്ലിങ്ങള്‍ക്ക് വന്‍തുകകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
സ്റ്റുഡന്റ്സ് ഓഫ് മുസ്ലിം യൂത്ത് ഫോറത്തിന്റെ പേരിലാണ് സന്ദേശങ്ങള്‍ വന്നിട്ടുള്ളത്. ഒരു മുസ്ലിം യുവാവ് ഒരു ഹിന്ദു ബ്രാഹ്മിണ്‍ യുവതിയെ വിവാഹം ചെയ്താല്‍ അഞ്ച് ലക്ഷമാണ് വാഗ്ദാനം ചെയ്യുന്നത്. അതേ സമയം സിഖ് പഞ്ചാബി പെണ്‍കുട്ടിയാണെങ്കില്‍ ഏഴ് ലക്ഷം രൂപ പ്രതിഫലം ലഭിക്കും. ക്ഷത്രിയ ഹിന്ദു യുവതിയെയാണെങ്കില് 4.5 ലക്ഷം, ഗുജറാത്തിലെ ബ്രഹ്മിണ് യുവതിയാണെങ്കില്‍ ആറ് ലക്ഷം, പഞ്ചാബി ഹിന്ദു ആറ് ലക്ഷം, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക് നാല് ലക്ഷം, ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് മൂന്ന് ലക്ഷം, ജെയിന യുവതി മൂന്ന് ലക്ഷം, ഗുജറാത്തി കുച്ച് പെണ്‍കുട്ടി മൂന്ന് ലക്ഷം എന്നിങ്ങളെയാണ് വാഗ്ദാനങ്ങള്‍ പ്രചരിക്കുന്നത്.
ഇത്തരത്തില്‍ വിവാഹം കഴിക്കുന്ന മുസ്ലിം യുവാക്കള്‍ക്ക് റിവാഡ് വാങ്ങുന്നതിനായി 11 ഫോണ്‍ നമ്പരുകളും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തരത്തിലുള്ള സന്ദശങ്ങള്‍ സെല്‍ഫോണില്‍ ലഭിക്കുന്നവര്‍ അത് അവഗണിക്കാന്‍ വഡോദര പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: