ദാദ്രിയിലും ഹൈദരാബാദിലും കേവലം ജാതി രാഷ്ട്രീയം കളിക്കാന്‍ വേണ്ടി മാത്രം ഓടിയെത്തിയ രാഹുല്‍ ഗാന്ധിയേയും കേജ്രിവാളിനെയും കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയിലെ ആശുപത്രിയില്‍ ജീവനു വേണ്ടി പൊരുതുന്ന ധീര സൈനികന് ഹനുമന്തപ്പയുടെ കാര്യത്തില്‍ കണ്ടില്ല. സൈനികനെ കണ്ടാല്‍ വോട്ട് കിട്ടില്ലല്ലോ.ഇവിടെയാണ് നിങ്ങള്‍ നരേന്ദ്രമോദി എന്ന രാജ്യസേവകനില്നിന്ന് പഠിക്കാന്‍ ഉള്ളത്. സൈനികനെ ദില്ലിയില്‍ കൊണ്ടുവന്നപ്പോള്‍തന്നെ മറ്റെല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് അദ്ദേഹം ഓടിയെത്തിയത് ഈ ധീരസൈനികനെ കാണാന്‍ വേണ്ടിയാണ്.
കോടിക്കണക്കിനു ഭാരതീയര്‍ സമാധാനത്തോടെ ഉറങ്ങുന്നത് ഈ സൈനികനെപോലെ പതിനായിരക്കണക്കിനുപേര്‍ അവിടെ അതിര്‍ത്തിയില്‍ കാവല്നില്ക്കുന്നതുകൊണ്ടാണ്, അവരെ സന്ദര്‍ശിക്കാന്‍ എവിടെ നേരം? അല്ലെ? മോദിയെ കുറ്റപ്പെടുത്തണം. അതിനുവേണ്ടി ദാദ്രി അല്ല, വേണ്ടിവന്നാല്‍ ഇറ്റലിവരെ പോകും. പക്ഷെ സൈനിക ആശുപത്രിയില്‍ ഒന്നുപോകാന് ഭരിക്കുന്ന കേജ്രിവാളിനോ രാഹുല്‍ഗാന്ധിക്കോ സമയം കിട്ടിയില്ല.
ഇവരെയൊക്കെ ജനം ചവറ്റുകൊട്ടയില്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ല. മനസ്സില്‍ അല്പമെങ്കിലും നന്മ ബാക്കിയുണ്ടെങ്കില്‍ ആ ജവാന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഒരു കാര്യംകൂടി ഓര്‍മിപ്പിക്കട്ടെ കോണ്‍ഗ്രസുകാരനായ കര്‍ണാടക മുഖ്യമന്ത്രിയോട്. അദ്ദേഹത്തിന്റെ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ മാത്രം അകലെയുള്ള ജവാന്റെ വീട്ടിലേക്ക് ഒരു പ്രതിനിധിയെ എങ്കിലും അയക്കാമായിരുന്നു. സമയം കിട്ടിക്കാണില്ല അല്ലെ? എന്നാ ഇതുകൂടി കേട്ടോ ദില്ലിയില്‍ പോകാന്‍ കാശില്ലാതെ വിഷമിച്ചിരുന്ന ഹനുമന്തപ്പയുടെ കുടുംബത്തെ ദില്ലിയില്‍ എത്തിച്ചത് ഒരു ബിജെപി എംപി സ്വന്തം ചെലവിലാണ്.
ശ്രീറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: