കണ്ണൂര്‍: 2015 സെപ്തംബറില്‍ പുതിയ സ്കൂളുകളില്‍ എത്തിയ ഹയര്‍ സെക്കന്ററി അധ്യാപകര്‍ മാതൃവിദ്യാലയത്തില്‍ തിരികെയെത്തണമെന്ന പുതിയ ഉത്തരവ് പുനപരിശോധിക്കണമെന്ന് പിജി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. അധ്യാപക ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരം ഇറങ്ങിയ പുതിയ സ്ഥലംമാറ്റ ഉത്തരവ് എന്നു നടപ്പിലാക്കുന്നുവോ അന്നുവരെ നിലവിലുള്ള വിദ്യാലയത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രാക്ടിക്കല്‍ പരീക്ഷകളും മോഡല്‍ പരീക്ഷകളും നടക്കുമ്പോള്‍ രണ്ടുദിവസം കൊണ്ട് തിരിച്ചെത്തണമെന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. വിദ്യാഭ്യാസ വര്‍ഷാരംഭമായ ജൂണ്‍ മാസത്തില്‍ പുതിയ വിദ്യാലയത്തില്‍ ചേരാന്‍ തക്കവണ്ണം ഉത്തരവിറക്കുക എന്ന പ്രായോഗിക വശം ഹയര്‍സെക്കന്ററി ഇതേവരെ നടപ്പിലാക്കിയിട്ടില്ല എന്നത് അത്യന്തം ഖേദകരമായ കാര്യമാണ്. അതിനാല്‍ പുതിയ ഉത്തരവ് പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഡോ.വി.എ.അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. കെ.മുരുകേശന് നാടാര്‍, എന്‍.വി.വത്സന്, പി.കെ.റാവുത്തര്‍, എസ്.ബേബിശാന്ത, വി.എം.കെ.നമ്പൂതിരി, ബി.കെ.മുഹമ്മദലി, ചേച്ച ജോണ്‍, വി.അംബ്രോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: