കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ റയില്‍വെ ഗേറ്റ് അടച്ചതു കാരണം നാട്ടുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തിരയോഗം വിളിച്ചു ചേര്‍ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.2014 മേയ് 5 ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗതീരുമാനങ്ങളെ അവഗണിക്കുന്ന നടപടികളാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാരനായ കെ.വി.ഖാദര്‍കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തോട് അനുബന്ധിച്ചാണ് റെയില്‍വേ ഗേറ്റ് അടച്ചത്.
കമ്മീഷന് ദക്ഷിണറെയില്‍വെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഏറ്റെടുക്കാന്‍ സ്ഥലം ലഭ്യമല്ലാത്തതുകൊണ്ടാണ് റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വെ അറിയിച്ചു. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെയാണ് റെയില്‍വേ ഗേറ്റ് അടച്ചതെന്ന് പരാതിക്കാരന് പറയുന്നു. റെയില്‍ പാളം മുറിച്ചുകടക്കാനായി ഒരു നടപ്പാത നിര്‍മ്മിക്കാമെന്നും റെയില്‍വെ ഏറ്റിരുന്ന്രേത. എന്നാല്‍ രണ്ടു വാഗ്ദാനങ്ങളും പാലിച്ചില്ല.
പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷന് നിരീക്ഷിച്ചു. ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടര്‍ എത്രയും വേഗം വിളിച്ചുചേര്‍ക്കണം. ആവശ്യമെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കണമെന്നും കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: