കണ്ണൂര്‍: അഫിലിയേറ്റഡ് കോളേജുകളുള്ള സര്‍വ്വകലാശാലകളില്‍ താരതമ്യേന പ്രായം കുറഞ്ഞ കണ്ണൂര്‍ സര്‍വ്വകലാശാല ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഇക്കാലയളവില്‍ അസൂയാവഹമായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലയുടെ മാനവശേഷി വികസന കേന്ദ്രത്തില്‍നടന്നു വന്നിരുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്ആര്‍ഡിസി ഇതാദ്യമായി ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ളവരുടെ പ്രബന്ധങ്ങള്‍ സമാഹരിച്ച്”മള്‍ട്ടിറ്റിയൂഡ് എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സര്‍വ്വകലാശാലയുടെ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.ടി.അശോകന് രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്തിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. രാജ്യത്തെ 66 മാനവശേഷി വികസന കേന്ദ്രങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഗവേഷണപ്രാധാന്യമുള്ള ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എച്ച്ആര്‍ഡിസി ഡയറക്ടര്‍ ഡോ.എ.എം.ശ്രീധരനെ വൈസ് ചാന്‍സിലര്‍ അഭിനന്ദിച്ചു. ഭാവിയിലും എല്ലാ ഓറിയന്റേഷന്‍ പ്രോഗ്രാമുകളിലും ഇതുപോലെ പ്രബന്ധങ്ങള്‍ സമാഹരിച്ച് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആലോചനയുണ്ടെന്ന് ഡോ.ശ്രീധരന് അറിയിച്ചു. ഹിന്ദി, കന്നട, അറബിക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് തുടങ്ങി എല്ലാ വിഷയങ്ങളേയും സ്പര്‍ശിക്കുന്ന 44 പ്രബന്ധങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുജിസി മാനവശേഷി വികസന കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ട എല്ലാ സൗകര്യങ്ങളും ചടങ്ങില്‍ സംസാരിച്ച പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.ടി.അശോകന് വാഗ്ദാനം ചെയ്തു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, യുജിസി എച്ച്ആര്‍ഡി സി ഡയറക്ടര്‍ ഡോ.എം.ശ്രീധരന്, വിധുശേഖര്‍, ഷാജി കരിപ്പത്ത് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: