കൊച്ചി: മകള്‍ നേരിടുന്ന കൊടിയപീഡനം വിവരിച്ച് അമ്മ കോളേജിലെത്തി പരാതി പറഞ്ഞിട്ടും അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ല.ഇതാണ് ആത്മഹത്യാ ശ്രമത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചത്.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്ത്ഥിനിആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് എസ്എഫ്ഐകാരുടെ പീഡനത്തില്‍ മകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം കോളേജ് പ്രിന്സിപ്പാളടക്കമുള്ളവരോട് പറഞ്ഞത്. മകളുടെ വിവാഹം നിശ്ചയിച്ച കാര്യവും അധികൃതരോട് ഇവര്‍ സൂചിപ്പിച്ചിരുന്നു.
പരാതി പ്രകാരമുള്ള സംഭവങ്ങള്‍ നടക്കുന്നി ല്ലെന്ന് പറഞ്ഞ അധികൃതര്‍ ആരോപണവിധേയരെ നല്ലവരാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്. മകളുടെ ഭാവി തകര്‍ക്കരുതെന്ന് താണുവീണു പറഞ്ഞാണ് ആ അമ്മ മടങ്ങിയത്. അഭ്യര്‍ത്ഥനയും നടത്തിയാണ് അവര്‍ മടങ്ങിയത്. ആദ്യമൊന്നും എസ്എഫ്ഐ നടത്തുന്ന അവഹേളനം വിദ്യാര്‍ത്ഥിനി വീട്ടില്‍ പറഞ്ഞിരുന്നില്ല. ഇത് തന്റെ ജീവിതം തന്നെ തകര്‍ക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് എല്ലാം രക്ഷിതാക്കളോട് തുറന്നുപറഞ്ഞത്. ഇതേ തുടര്‍ ന്നാണ് അമ്മ കോളേജില്‍ എത്തിയത്.
എല്ലാ വെള്ളിയാഴ്ച്ച വൈകിട്ടും വിദ്യാര്‍ത്ഥിനി വീട്ടില്‍ പോകുമായിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് തിരിച്ചെത്തുക. സംഭവദിവസം രാവിലെയാണ് ഹോസ്റ്റലില്‍ എത്തിയത്. അന്ന് രാത്രിയാണ് അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ഇതിനിടെ കോളേജിലെ ഇടതുപക്ഷ സംഘടനയിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥിനി നല്കിയ പരാതി പിന്‍വലിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എബ്രഹാം, മാധവന് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമം നടന്നത്.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ കോളേജിലേയ്ക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കി. അധ്യാപകരുടെ പെരുമാറ്റത്തിനെതിരെ കോളേജില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഏതാനും ദിവസം മുമ്പ് ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ഒരു അധ്യാപികയെ വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയതിന് പുറത്താക്കിയിരുന്നു.
കോളേജില്‍ എസ്എഫ്ഐ അതിക്രമം തുടര്‍ക്കഥയാണ്. നേതാവും എംജി യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറിയുമായ കിരണ്‍രാജ്, മറ്റ് നേതാക്കളായ മനു, സച്ചിന്, അരുണ്‍, അശ്വാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോളേജ് കാമ്പസിലും ക്ലാസ് മുറികളിലും വിദ്യാര്‍ത്ഥിനിക്കെതിരെ മോശമായ പോസ്റ്ററുകള്‍ പതിച്ചത്. ഇത് സംബന്ധിച്ച് പരാതികള്‍ പോലീസിലടക്കം നല്‍കിയിട്ടും നടപടിയുണ്ടായില്ല. പ്രശ്നം ഇത്ര ഗുരുതരമാണെന്ന് കരുതിയില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: