സെഞ്ചൂറിയന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു തോല്‍വികള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ജയം. മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആതിഥേയര്‍. ആദ്യം ബാറ്റ് ചെയത് 50 ഓവറില്‍ 318 റണ്‍സെടുത്ത ഇംഗ്ലണ്ടിനെ 22 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും (135), ഹാഷിം അംലയുടെയും (127) സെഞ്ചുറികളാണ് അവര്‍ക്ക് വന്‍ ജയം സമ്മാനിച്ചത്. അഞ്ചു മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍. നാലാം ഏകദിനം 12ന് ജൊഹാന്നസ്ബര്‍ഗില്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ (125) മികവിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. അലക്സ് ഹെയ്ല്‍സ് (65), ബെന്‍ സ്റ്റോക്സ് (53) എന്നിവരും പിന്തുണ നല്കി. ദക്ഷിണാഫ്രിക്കയ്ക്കായി കെയ്ല്‍ അബോട്ട്, കാഗിസോ റബഡ എന്നിവര്‍ രണ്ടു വീതവും മോണി മോര്‍ക്കല്‍, ഡേവിഡ് വീസ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. 117 പന്തില്‍നിന്ന് 16 ഫോറും നാല് സിക്സറും സഹിതം 135 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: