തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ പ്രശ്നങ്ങളെ ഏറ്റവും അടുത്തറിയുന്നവരാണ് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ പ്രര്ത്തകരെന്ന് ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖും ജന്മഭൂമി ജനറല്‍ മാനേജറുമായ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു. അതിനാല്‍ ക്ഷേത്രഭരണസംവിധാനത്തിലെ വ്യതിയാനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍, ജീവനക്കാരന്റെ പ്രതിബദ്ധത എന്നിവ അറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ ജില്ലാ സമ്മേളനം കരമന ബിഎംഎസ് ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് സര്‍വകലാശാല വിഷയത്തില്‍ ഭാരത മാതാവിന്റെ ഒരു വീരപുത്രന് നഷ്ടമായി എന്നു പ്രധാനമന്ത്രി പറഞ്ഞതിനെ മറ്റ് സംഘടനകള്‍ രാഷ്ട്രീയ ലാഭത്തിനായി ദുര്‍വ്യഖ്യാനം ചെയ്യുകയായിരുന്നു. ഇത് സമൂഹത്തില്‍ നടക്കുന്ന അഭിപ്രായഭിന്നതയ്ക്ക് ഉദാഹരണമാണ്. ഭാരതാംബയെ അമ്മയായി കാണാത്തവരാണ് ഇക്കൂട്ടര്‍. ഭാരതത്തിലെ പ്രശ്നങ്ങള്‍ കുടുംബത്തിലെ പ്രശ്നമായി കണ്ട് പരിഹരിക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇതിന് വ്യക്തമായ ചിന്താധാര
ആവശ്യമാണ്. ഈ ചിന്താധാരയില്‍ അടിയുറച്ചാണ് ബിഎംഎസ് പ്രവര്‍ത്തിക്കുന്നത്. പ്രവൃത്തിയിലൂടെ ഈചിന്താധാര കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ഇടതുവലതു തൊഴിലാളി സംഘടനകള്‍ സമൂഹത്തെ തിന്മയിലേക്ക് നയിക്കുന്നവയാണ്. ഇതില്‍നിന്നും വ്യത്യസ്ഥമായി പ്രവര്‍ത്തിച്ച് നാം മാതൃക കാട്ടണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ചില ശക്തികള്‍ ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യുകയാണ് ദേവസ്വം എംപ്ലോയീസ് സംഘിന്റെ ലക്ഷ്യം. അതിനായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ഏകാംഗമാനവദര്ശനമെന്നത് ജീവിതദര്‍ശനമാണെന്ന് പൊതുസമൂഹത്തെ ബോദ്ധപ്പെടുത്തിക്കൊടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് വിഭാഗ് സംഘ് ചാലക് പ്രൊഫ. രമേശന് നായര്‍ പറഞ്ഞു. ചടങ്ങില്‍ ദേവസ്വം എംപ്ലോയീസ് സംഘ് നെയ്യാറ്റിന്‍കര ഗ്രൂപ്പ് പ്രസിഡന്റ് ഗോപകുമാരന്‍ പോറ്റി അദ്ധ്യക്ഷതവഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് നെയ്യാറ്റിന്‍കര ഗ്രൂപ്പ് സെക്രട്ടറി ശിവന്‍കുട്ടി, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. കെ. ജയകുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ഗ്രൂപ്പ് പ്രസിഡന്റ് ശ്രീദേവന്‍ പോറ്റി, സംസ്ഥാന സമിതി അംഗം സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: