കൊല്ലം: ആരാധനാലയങ്ങള്‍ സംസ്കാരത്തിന്റെ ശ്രീകോവിലുകളാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ചാവരുകാവ് ശ്രീദുര്ഗാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
നാടിന്റെ നന്മക്കും സകലവിധ ഐശ്വര്യങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ഉയര്‍ച്ചക്ക് നിദാനമായത് അവന്റെ സംസ്കാരമാണ്. കാര്‍ഷിക ജൈവസമ്പത്തിനേക്കാള്‍ ഒരു നാടിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് അവിടുത്തെ ജനങ്ങളുടെ വിശ്വാസത്തിലൂന്നിയ സംസ്കാരമാണെന്ന് സ്വാമി പറഞ്ഞു. വിശ്വാസത്തിന്റെ പേരിലുള്ള അര്‍പ്പണങ്ങള്‍ മനുഷ്യമനസിനെ നവീകരിക്കുമ്പോള്‍ ജന്മാന്തരങ്ങളിലെ മാറാപ്പുകള്‍ ഇറക്കിവയ്ക്കാന്‍ ആരാധനാലയ ദര്‍ശനങ്ങള്‍ സഹായിക്കുന്നു. ആധുനിക തലമുറ ആത്മീയ ചിന്തകളില്‍ കാണിക്കുന്ന ആഭിമുഖ്യം ആശാവഹമാണെന്ന് സ്വാമി കൂട്ടിചേര്‍ത്തു. ഓരോ മനുഷ്യന് അവന്റെ ഉള്ളിലുളള ഈശ്വരനെ കണ്ടെത്തണമെന്നും ഞാന്‍ ആരാണെന്ന് സ്വയം ചിന്തിച്ച് പ്രവര്‍ത്തിക്കണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ.ജോണ്സണ് കരൂര്‍ പറഞ്ഞു. അഡ്വ.എസ്.ആര്.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ശ്രീകുമാര്‍ പാരിപ്പളളി സ്വാഗതവും, കടമ്പാട്ടുകോണം ഫെസ്റ്റ് ചെയര്മാന് കെ.ഗുരുദാസ് നന്ദിയും പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പി.രാജേന്ദ്രന്‍പിള്ള, വര്‍ക്കല ശ്രീനാരായണ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.എസ്.ലീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: