ന്യൂദല്‍ഹി: ദി എനര്‍ജി ആന്റ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും നോബേല്‍ സമ്മാന ജേതാവുമായ ആര്‍കെ പച്ചൗരിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ടേരിയില് ജോലി ചെയ്തിരുന്ന സമയത്ത് പച്ചൗരി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.
പച്ചൗരിക്കെതിരെ ലൈംഗികാരോപണങ്ങള്‍ തുറന്നു കാട്ടി സഹപ്രവര്‍ത്തകയായിരുന്ന യുവതി എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം പച്ചൗരി തന്നെ ലൈംഗികമായി ശല്യം ചെയ്തിരുന്നുവെന്നാണ് കത്തിലുള്ളത്. തന്നോട് മാത്രമല്ല മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം ഇയാള്‍ക്കുണ്ടായിരുന്നതായും യുവതി പറയുന്നു.
ഒടുവില്‍ പച്ചൗരിയുടെ ശല്യം കാരണം ജോലി രാജിവച്ച് മറ്റ് ജോലി നേക്കേണ്ടി വന്നു. എന്നാല്‍, രാജിവച്ച് പോകരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. മറ്റുള്ളവരോട് മോശമായി പെരുമാറുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും യുവതി കത്തില്‍ കുറിച്ചിട്ടുണ്ട്.
പച്ചൗരിക്കെതിരെ ദല്‍ഹി പോലീസില്‍ പരാതി കൊടുത്തെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഇതിനുമുന്‍പും പച്ചൗരിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. . മുന്‍ യു.എന്‍ കാലാവസ്ഥാ സമിതി അംഗമായ പച്ചൗരി നേരത്തെ ടെറി ഡയറക്ടര്‍ ജനറലായിരുന്നു. നേരത്തേയുള്ള ആരോപണത്തില്‍ പച്ചൗരി കുറ്റക്കാരനാണെന്ന് ടെറി അന്വേഷണസമിതി കണ്ടെത്തിയിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: