മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ കോക്കോഡ്രില്ലോസ് എക്സോടിക്കോസ് വന്യജീവി സങ്കേതത്തിലേക്ക് ട്രക്കില്‍ കൊണ്ടുവന്ന മുതലകള്‍ ശ്വാസം മുട്ടി ചത്തു. സിനലോവയിലുള്ള മറ്റൊരു ഫാമില്‍ നിന്നും കൊണ്ടുവന്ന മുതലകളില്‍ 124എണ്ണമാണ് പരസ്പരം ഞെരിഞ്ഞും ശ്വാസംമുട്ടിയും ചത്തത്.
വന്യജീവി സംരക്ഷണം കണക്കിലെടുക്കാതെയാണ് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പെരുമാറിയതെന്ന് പരിസ്ഥിതി മന്ത്രാലയ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വന്യജീവി സങ്കേത അധികൃതര്‍ക്ക് പരിസ്ഥിതി പ്രോസിക്യൂട്ടറുടെ ഓഫീസ് പിഴയും വിധിച്ചു.
പസഫിക് തീര സംസ്ഥാനമായ സിനലോവയിലെ കോക്കേഡ്രില്ലോസ് മെക്സിക്കാനോസ് എന്ന ഫാമില്‍ നിന്നാണ് മുതലകളെ കൊണ്ടുവന്നത്. രണ്ടു നഗരങ്ങളും തമ്മില്‍ 2550 കിലോമീറ്റര്‍ ദൂരമുണ്ട്. ഫാമിലേക്ക് കൊണ്ടുവന്ന 350 മുതലകളില്‍ 124 എണ്ണം ചത്തതായി പരിശോധനയില്‍ വ്യക്തമായി.
വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള ശരിയായ പരിപാലനം മുതലകള്‍ക്ക് നല്കാന് ഫാം പരാജയപ്പെട്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഏകദേശം അയ്യായിരത്തോളം മുതലകളെയാണ് ഖ്വീന്റാനറോ ഫാമിന് സിനലോവയിലെ ഫാമില്‍ നിന്നും ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: