കൊച്ചി: അയര്‍ലന്‍ഡിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ വിദേശരാജ്യങ്ങളില്‍ ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ ബ്രാന്‍ഡായ എജ്യുക്കേഷന്‍ ഇന്‍ അയര്‍ലന്‍ഡ് കൊച്ചിയില്‍ ഫെബ്രുവരി 28 ന് വിദ്യാഭ്യാസമേള സംഘടിപ്പിക്കും.
അയര്‍ലന്‍ഡിലെ 12 മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുക. രാവിലെ 10 മുതല്‍ 3 വരെ മറൈന്‍ഡ്രൈവ് ഗേറ്റ്വേ ഹോട്ടലിലാണ് മേള. നിലവില്‍ 161 രാജ്യങ്ങളില്‍ നിന്നായി അയര്‍ലന്‍ഡില്‍ പഠിക്കുന്നത് 35000ലേറെ വിദ്യാര്‍ത്ഥികളാണ്.
ഗവേഷണത്തിനായി 782 ദശലക്ഷം യൂറോയാണ് ഐറിഷ് ഗവണ്മെന്റ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്. ഗാല്‍വേയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലന്‍ഡ് ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും 2750 യൂറോ വീതമുള്ള സ്കോളര്‍ഷിപ്പാണ് നല്‍കുക. മാസ്റ്റര്‍ പ്രോഗ്രാമുകള്‍ക്ക് 2950 യൂറോയും ബിരുദതലത്തില്‍ 2000 യൂറോയുമാണ് നാഷണല്‍ കോളേജ് ഓഫ് അയര്‍ലന്‍ഡിന്റെ വാഗ്ദാനം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുമായി ആശയവിനിമയത്തിനും മേള അവസരമൊരുക്കും. ആറു കോടി രൂപയിലേറെ വരുന്ന സ്കോളര്‍ഷിപ്പുകളുമായി 12 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എജ്യുക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുക. വിദ്യാര്‍ത്ഥികള്‍
വേേു://ംംം.ലറൗരമശേീിശൃലഹമിറല്ലിെേ.രീാ/ എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: