മുംബൈ: മുംബൈ ഭീകരാക്രണമണക്കേസില് അമേരിക്കയില്‍ പതിനാലു വര്‍ഷം തടവ് അനുഭിവിക്കുന്ന ലഷ്ക്കര്‍ ഭീകരന് ഡോ. തഹാവൂര്‍ റാണയ്ക്ക് എതിരെ ഡേവിഡ് ഹെഡ്ലിയുടെ മൊഴി.
താന്‍ ലഷ്ക്കറിന്റെ നിര്‍ദ്ദേശ പ്രകാരം 2006 സപ്തംബര്‍ 14ന് മുംബൈയില്‍ ഓഫീസ് തുറന്നു. അതിനു ശേഷം തഹാവൂര്‍ റാണ വഴി ധാരാളം പണം ലഭിച്ചിരുന്നു. ഹെഡ്ലി വീഡിയോകോണ്‍ഫറന്‍സിങ് വഴി മുംബൈ ടാഡ കോടതിയില്‍ പറഞ്ഞു. ആ ഒക്ടോബറില്‍ റാണ തനിക്ക് 66,605 രൂപ നല്കി. അതേ വര്‍ഷം നവംബര്‍ ഏഴിന് 500 അമേരിക്കന്‍ ഡോളര്‍ ലഭിച്ചു.
നവംബര്‍ 30ന് 17636 രൂപയും ഡിസംബര്‍ നാലിന് ആയിരം ഡോളറും റാണ നല്കി. ഇതെല്ലാം ഇന്‍ഡസ് ബാങ്കിന്റെ നരിമാന് പോയന്റ് ബ്രാഞ്ചിലൂടെയാണ് ലഭിച്ചത്. ആക്രമണത്തിനു മുന്‍പ് റാണ മുംബൈ സന്ദര്‍ശിച്ചു.
അപകടം ഉണ്ടാകാതിരിക്കാന്‍ റാണ അമേരിക്കക്ക് മടങ്ങാന്‍ താന്‍ അഭ്യര്‍ഥിച്ചു. താന്‍ മുംബൈ സന്ദര്‍ശിക്കും മുന്‍പ് ഐഎസ്ഐ പരിശീലകനായ മേജര്‍ ഇക്ബാല്‍ തനിക്ക് 25,000 ഡോളര്‍ നല്കി. സാജീദ് മീര്‍ 40,000 പാക് രൂപയും നല്കി. മേജര്‍ ഇക്ബാല്‍ രണ്ടു മൂന്നു തവണയെങ്കിലും വ്യാജഇന്ത്യന് കറന്‍സി തനിക്ക് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ അബ്ദുര്‍ റഹ്മാന് പാഷ 18,000 രൂപയും നല്കി, ഹെഡ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: