മാവേലിക്കര: ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാന് പാക്ക് ഭീകരസംഘടനയായ ലഷ്ക്കറെ ഇ തോയിബയുടെ ചാവേറായിരുന്നുവെന്ന ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചിലര്‍ പഠിപ്പിച്ച മൊഴി ആവര്‍ത്തിച്ച് ഇസ്രത്ത് ജഹാനൊപ്പം കൊല്ലപ്പെട്ട ജാവേദ് ഷെയ്ഖി (പ്രാണേഷ്കുമാര്‍)ന്റെ അച്ഛന് താമരക്കുളം തട്ടയില്‍ ഗോപനാഥപിള്ള (75) രംഗത്ത്.
ഇസ്രത്ത് ജഹാനെ അറിയില്ലെന്നും അതിനാല്‍ അവര്‍ തീവ്രവാദിയാണോ അല്ലയോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ഗോപിനാഥപിള്ള പറഞ്ഞു. മകനെ മാത്രമെ തനിക്ക് അറിയൂ, സംഭവം നടന്നതിനു ശേഷം മാധ്യമങ്ങളില്‍ ചിത്രം വരുമ്പോഴാണ് ഇസ്രത്ത് ജഹാനെ ആദ്യമായി കാണുന്നതെന്നുമാണ് ഇപ്പോഴത്തെ നിലപാട്.
ഇസ്രത്ത് ജഹാനെ കുറിച്ച് മകന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഗോപിനാഥപിള്ള മുന്‍പ് പറഞ്ഞിരുന്നത്. ഇസ്രത്തിനെ പഠിപ്പിച്ചത് മകനാണെന്നും മകന്റെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി നല്‍കിയെന്നും സാധു കുടുബത്തിലെ യുവതിയാണെന്നും തീവ്രവാദിയല്ലെന്നും ഇയാള്‍ പലപ്പോഴും പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഗോപിനാഥപിള്ള മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: