കണ്ണൂര്‍: സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വികലാംഗ സൗഹൃദമാക്കിയ ശേഷം പൊതു കെട്ടിടങ്ങള്‍ക്കും ഇതിനുളള നിര്‍ദ്ദേശം അടുത്ത മാസത്തോടെ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ബാരിയര്‍ ഫ്രീ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന തദ്ദേശ സ്ഥാപന എഞ്ചിനീയര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെയുളള പൊതുസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും വികലാംഗ സൗഹൃദമാക്കണം. ഇതുവരെ 180 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ റാമ്പുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 9 ലിഫ്റ്റുകള്‍ പൂര്‍ത്തിയായിവരുന്നു. പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പുതിയ കെട്ടിടങ്ങള്‍ വികലാംഗ സൗഹൃദമാണെന്ന് ഉറപ്പ് വരുത്തണം. തെരഞ്ഞെടുക്കപ്പെട്ട 1900 ഓഫീസുകളില്‍ 1000 ഓഫീസുകളില്‍ 9 നകവും ബാക്കിയുളളവയില്‍ മാര്‍ച്ച് 15 നകവും പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കുളം നവീകരണം ലക്ഷ്യമിടുന്ന അമൃതകലശം പദ്ധതിയില്‍ 89 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി. ഒരു കോടി രൂപയുടെ പദ്ധതിയില്‍ പെട്ട 92 കുളങ്ങളുടെ പ്രവൃത്തി മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണം. ഓപ്പറേഷന് അനന്ത പദ്ധതിയുടെ തുടര്‍ച്ചയാണിത്. ഓപ്പറേഷന് അനന്തയില്‍ പെട്ട വലിയ കുളം ഫെബ്രു.29 നകവും ആനക്കുളം ജൂണ്‍ മാസവും പണി തീര്‍ക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അസി.കലക്ടര്‍ എസ് ചന്ദ്രശേഖറും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: