കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുമുന്നണി തത്വത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും സഖ്യത്തിനെ അനുകൂലിച്ചതായി സിപിഎം നേതാവ് ബീമന്‍ ബോസ് അറിയിച്ചു. ജനാധിപത്യം പുനസ്ഥാപിക്കാനെന്ന പേരിലാണ് കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ഇക്കുറിയും വലിയ തിരിച്ചടി നേരിടുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയും പിടിച്ചുനില്‍ക്കാനുള്ള ഇടതു തീരുമാനത്തിനു കാരണം.
ഇന്നു നടക്കുന്ന യോഗത്തില്‍ പ്രകാശ് കാരാട്ട് അടക്കം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: