കോലഞ്ചേരി: അവകാശ തര്‍ക്കത്തെതുടര്‍ന്ന് വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന കോലഞ്ചേരി പള്ളിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ഓര്‍ത്തഡോക്സ് പക്ഷത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നിരുന്നെങ്കിലും മറുപക്ഷത്തുനിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ ആരാധനയര്‍പ്പിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് പക്ഷം കോടതിയില്‍ സമര്‍പ്പിച്ച ഹര്ജിയിന്മേല് ഇന്നലെ അനൂകൂലവിധി വന്നതോടെയാണ് പള്ളിയും പരിസരവും സംഘര്‍ഷഭരിതമായത്. വിധിവന്നയുടനെ ഓര്‍ത്തഡോക്സ് പക്ഷത്തുള്ള വികാരിയും വിശ്വാസികളും ചേര്‍ന്ന് പള്ളി തുറന്ന് അകത്തുകയറി ആരാധനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.എന്നാല്‍ ഇതറിഞ്ഞെത്തിയ യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കകത്തുള്ളവരെ പുറത്താക്കണമെന്നാവശ്യവുമായി പള്ളിമുറ്റത്ത് വന്ന് ആക്രോശിച്ചു. കൂടാതെ പള്ളിക്കുനേരെ കല്ലേറും ആരംഭിച്ചു. ഇത് കണ്ടുനിന്ന മറുപക്ഷത്തുള്ളവര്‍ പ്രതികരിച്ചതോടെയാണ് തല്ല് കൂട്ടത്തല്ലായത്.
തികച്ചും പ്രാകൃതമായ രീതിയില്‍ തന്നെയാണ് ഇത്തവണ യാക്കോബായ പക്ഷത്തുള്ളവര്‍ പ്രതികരിച്ചത്. പള്ളിക്കുള്ളില്‍ കടന്ന വിശ്വാസികള്‍ക്കുനേരെ ക്രൂരമായ രീതിയിലാണ് മറു പക്ഷത്തുള്ളവര്‍ പ്രതികരിച്ചത്. പള്ളിയുടെ അകത്തുള്ളവരെ പുറത്തുചാടിക്കാന്‍ വേണ്ടി പള്ളിയുടെ ഉള്ളിലേക്ക് മുളകുപൊടി വിതറുകയും, പെട്രോള്‍ ഒഴിച്ച് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ പട്ടിമറ്റത്തുനിന്നും ഫയര്‍ഫോഴ്സെത്തി പെട്രോള്‍ നീക്കം ചെയ്തു. സ്ഥിതി കൂടുതല്‍ വഷളാകുമെന്ന സാഹചര്യത്തില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള നീക്കത്തിലാണ് പോലീസ്. പതിനാലോളം പേരാണ് പള്ളിയുടെ അകത്തുള്ളത്. കൂടാതെ പള്ളിയുടെ മുഖപ്പിന്റെ മേല്‍ഭാഗത്ത് നാലോളം പേര് യാക്കോബായ പക്ഷത്തുള്ളവര്‍ കയറിയിട്ടുമുണ്ട്. ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ഒരുവിധത്തിലുള്ള ചര്‍ച്ചകള്‍ക്കും നിന്നുകൊടുക്കില്ലെന്ന നിലപാട് ഇരുവിഭാഗങ്ങളും സ്വീകരിച്ചതോടെ വരും ദിവസങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: