ലണ്ടന്‍: ഗര്‍ഭിണികള്‍ പാരാസെറ്റമോള്‍ ഗുളിക ഉപയോഗിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്കു കാരണമാകുമെന്ന് പഠനം. വേദന സംഹാരിയായോ, പനി, ഇന്‍ഫഌവന്‍സ തുടങ്ങിയവയുള്ള സമയത്തോ ഉള്ള ഉപയോഗമാണ് കുട്ടികളെ ബാധിക്കുന്നത്. മൂന്ന്, ഏഴ് വയസുകളിലാകാം ആസ്ത്മയുടെ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണുന്നതെന്നും ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഒരു ലക്ഷത്തിലധികം കുട്ടികളെ പഠനത്തിനു വിധേയമാക്കിയെന്ന് ഗവേഷക സംഘത്തിലെ മരിയ മാഗ്നസ്. ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ നല്‍കിയും നല്‍കാതെയും നിരീക്ഷിച്ചു. 5.7 ശതമാനം കുട്ടികള്‍ക്ക് മൂന്നാം വയസിലും 5.1 ശതമാനം പേര്‍ക്ക് ഏഴാം വയസിലുമാണ് രോഗലക്ഷണങ്ങള്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: