ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭ ബലിത്തറ അനുവദിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ആലുവയില്‍ നടന്ന ശിവരാത്രി അവലോകന യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍ അജയ് തറയിലാണ് ദേവസ്വം നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ പങ്കെടുത്ത മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമനയും മുനിസിപ്പല്‍ എഞ്ചിനിയര്‍ ഗോപാലകൃഷ്ണനും നിലവിലുള്ള കീഴ്വഴക്കം തുടരണമെന്നാവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് നഗരസഭയുമായി പിന്നീട് ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. ശിവരാത്രിയുമായി ബന്ധപ്പെട്ട ആചാരമാണ് ബലി തര്‍പ്പണമെന്നും അതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡിനാണ് അധികാരമെന്നും ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് അജയ് തറയില്‍ സംസാരിച്ചത്. കുറച്ചുവര്‍ഷങ്ങളായി മണപ്പുറത്ത് കുട്ടിവനത്തോട് ചേര്‍ന്നുള്ള കടവിലാണ് നഗരസഭ ബലിത്തറ അനുവദിച്ചിരുന്നത്. തറവാടകയായി ലഭിക്കുന്ന തുകയുടെ നാലില്‍ ഒരു ഭാഗം മാത്രമാണ് നഗരസഭക്ക് ലഭിക്കുന്നത്. ബാക്കി സ്ഥലം അനുവദിക്കുന്ന നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് വീതിച്ചെടുക്കുകയാണ് പതിവ്. നഗരസഭ ബലിത്തറ അനുവദിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധ ഉയര്‍ത്താറുണ്ടെങ്കിലും രാത്രിയുടെ മറവില്‍ ഇതൊന്നും കാര്യമാക്കാതെ കച്ചവടമുറപ്പിക്കുകയാണ് പതിവ്.
എ.ഡി.എം പി. പത്മകുമാര്‍, ദേവസ്വം ചീഫ് എന്‍ജിനിയര്‍ ജി. മുരളികൃഷ്ണന്, ഡിവൈഎസ്പി വൈ. റസ്റ്റം, തഹസില്‍ദാര്‍ ചന്ദ്രശേഖരന് നായര്‍, ട്രാഫിക്ക് എസ്.ഐ സി.എല്‍. ഡേവിസ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പി. മധുസുദനന്‍, സെക്രട്ടറി പി. രവീന്ദ്രനാഥന്‍ നായര്‍, എന്‍. അനില്‍കുമാര്‍, കെ.വി. സരള, വിവിധ ഡിപ്പാര്‍ട്ടുമെന്റ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: