തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ജനങ്ങളോട് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
ബജറ്റ് അവതരണം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പ്ലക്കാര്‍ഡുകളുമേന്തി എഴുന്നേറ്റു നിന്നു മുദ്രാവാക്യം ആരംഭിച്ചിരുന്നു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്ന് അറിയിച്ചു. ബജറ്റിലെ ഏതാനും വിവരങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു.
9897 കോടി രൂപയുടെ റവന്യൂകമ്മി . ധനക്കമ്മി 19,971 കോടി രൂപ . പ്രതീക്ഷിക്കുന്ന റവന്യൂവരുമാനം 84092 കോടി രൂപ . പദ്ധതി ചെലവ് 23,583 കോടി രൂപ . റവന്യൂചെലവ് 99,990 കോടി രൂപ . മൂലധനച്ചെലവ് 9572 കോടി രൂപ എന്നീ വിവരങ്ങളാണ് പ്രതിപക്ഷം പുറത്തുവിട്ടത്.
പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിച്ചുവെന്നും വെല്ലുവിളികള്‍ക്കിടയിലും വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ബജറ്റ് ബഹിഷ്കരിക്കുന്നുവെന്ന് അറിയിച്ച് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബാര്‍ കോഴ, സോളാര്‍ കോഴ, പാറ്റൂര്‍ കോഴ, ടൈറ്റാനിയം കോഴ… തുടങ്ങി കോഴകളുടെ അയ്യരുകളിയാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവി വിഎസ് അച്യുതാന്ദന് പുറത്തിറങ്ങിയതിന് ശേഷം പറഞ്ഞത്. ‘എന്ത് ബജറ്റ്, എവിടത്തെ ബജറ്റ്- എന്നാണ് തങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്’ – വിഎസ് പറഞ്ഞു.
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചോര്‍ത്തി നല്കിയ ബജറ്റ് ആണ് ഇതെന്നും വിഎസ് അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: