തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്രപദ്ധതികളുടെ ആവര്‍ത്തനം. കേന്ദ്രപദ്ധതികളുടെ മറപറ്റി പ്രഖ്യാപനം നടത്തിയിട്ടും ചരിത്രത്തിലൊരിക്കലുമില്ലാത്തവിധം 20 മാസത്തിനിടെ കേന്ദ്രധനസഹായം നേടിയെടുത്തിട്ടും ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ പഴിക്കാന്‍ മുഖ്യന് ഒരു മടിയുമുണ്ടായില്ല.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 32 ശതമാനത്തില്‍ നിന്നും 42 ആക്കി ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രം സമഗ്രവികസന ലക്ഷ്യമാക്കിയ പദ്ധതികള്‍ നിര്‍ത്തലാക്കുകയും വിഹിതം വെട്ടിചുരുക്കുകയും ചെയ്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാനങ്ങളുടെ നികുതിവിഹിതം വര്‍ദ്ധിച്ചതു വഴി മാത്രം 4900 കോടിരൂപയുടെ അധിക വിഹിതമാണ് കേരളത്തിന് ലഭിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവച്ചു.
മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയുടെ കൂലി 229 രൂപയായി വര്‍ദ്ധിപ്പിച്ചത് മോദി സര്‍ക്കാരാണെന്നതും മുഖ്യന് മിണ്ടിയില്ല. വിഴിഞ്ഞം ദശാബ്ദങ്ങള്‍ക്കുശേഷം പ്രാവര്‍ത്തികമായത് കേന്ദ്രത്തിന്റെ 800 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായവും ഇടപെടലും കൊണ്ടാണെന്നതും മറച്ചുവച്ചു. 2013-14 യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വിഹിതം വെറും 4138.21 കോടിരൂപയായിരുന്നു. 2015-16ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വിഹിതമായി കേരളം കൈപ്പറ്റിയത് 9946.28 കോടിയാണ്.
അടിസ്ഥാനവികസനപദ്ധതികള് എന്നുപറഞ്ഞ് മുഖ്യമന്ത്രി അവതരിപ്പിച്ചതില്‍ ഏറെയും കേന്ദ്രസഹായ പദ്ധതികളാണ്. വിഴിഞ്ഞം തുറമുഖം, ദേശീയ ഗെയിംസ് ആന്യൂറ്റി സ്കീം, കൊല്ലം-ആലപ്പുഴ എന്‍എച്ച് ബൈപ്പാസ്, പാലക്കാട് ഐഐടി, പാലക്കാട് മെഗാഫുഡ് പാര്‍ക്ക്, ഒറ്റപ്പാലത്തെ ഡിഫന്‍സ് പാര്‍ക്ക്, കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്ക് തുടങ്ങിയ പ്രധാനപദ്ധതികളെല്ലാം തന്നെ കേന്ദ്രസഹായ പദ്ധതികളാണ്.
കൃഷിക്കായി നീക്കിവച്ചെന്ന് അവകാശപ്പെടുന്ന 764.21 കോടിരൂപയില്‍ 216.85 കോടിരൂപയും കേന്ദ്രസഹായമാണ്. ഗ്രാമവികസനത്തിനും അനുബന്ധനമേഖലകള്ക്കുമായി 4057.40 കോടിരൂപ വകയിരുത്തിയെന്നു പറയുന്ന ബജറ്റില്‍ 2733.66 കോടിരൂപയും കേന്ദ്രവിഹിതമാണ്. ഗ്രാമവികസനത്തിനുള്ള സംസ്ഥാനവിഹിതം വെറും 432.15 കോടിരൂപയാണെങ്കില്‍ കേന്ദ്രസഹായം 2661.17 കോടിരൂപയാണ്.
കേരളത്തില്‍ 1400 കിലോമീറ്റര്‍ റോഡ് വികസനത്തിന് കേന്ദ്രം 34000 കോടിരൂപയാണ് പ്രഖ്യാപിച്ചത്. അതേസമയം പ്രധാന്‍മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിക്ക് സംസ്ഥാനം വകയിരുത്തിയത് വെറും 25 കോടിരൂപ. സാമൂഹ്യവികസനവും പഞ്ചായത്തുകളും മേഖലയിലെ പദ്ധിതകള്ക്കായി 412.61 കോടിരൂപ വകയിരുത്തിയപ്പോള്‍ ഈ മേഖലയില്‍ 60 കോടി രൂപയുടെ കേന്ദ്രസഹായമുണ്ട്.
ശബരിമല തീര്‍ത്ഥാടന വിനോദസഞ്ചാരത്തിന് പ്രസാദം പദ്ധതിയില്‍പ്പെടുത്തി 100 കോടിരൂപയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. ശബരിമല മാസ്റ്റന്‍ പ്ലാന്‍ നടപ്പാക്കാന്‍ സംസ്ഥാനം 40 കോടിമാത്രമാണ് വകയിരുത്തിയത്.വൈദ്യുതി പ്രസരണശേഷി വര്‍ദ്ധിപ്പിക്കാന്‍ 3679 കോടിരൂപ വകയിരുത്തിയെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇത് കേന്ദ്രപദ്ധതിയാണ് എന്നത് മറച്ചുവച്ചു.
കാര്‍ഷിക വ്യവസായത്തില്‍ നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ മുന്നേറ്റത്തിനായുള്ള കേന്ദ്രപദ്ധതിയായ അസ്പെയര്‍ (എഎസ്പിഐആര്ഇ) സ്വന്തം പദ്ധതിയായാണ് ബജറ്റില്‍ പറയുന്നത്. ഇതിനുള്ള ചെലവിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തിനു സൗകര്യമൊരുക്കുന്ന സാഗരമാല പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി പ്രഖ്യാപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായത്തോടെ 300 കോടിയുടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. 100 കോടിയുടെ ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം പദ്ധതി, 100 കോടിയുടെ ശ്രീപത്മനാഭ, ആറന്മുള തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട്, 100 കോടിയുടെ എരുമേലി-പമ്പ-സന്നിധാനം തീര്‍ത്ഥാടന സര്‍ക്യൂട്ട് ഇവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളാണ്.
മറ്റൊരു പ്രഖ്യാപനം സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്ന 36 ലക്ഷംപേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്പ്പടുത്തുമെന്നാണ്. ഇതും പ്രധാനമന്ത്രിയുടെ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലാണ് . പ്രധാനമന്ത്രിയുടെ സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ 25 ലക്ഷംപേരുടെ പ്രീമിയം തുകയും പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന പദ്ധതിയില്‍ അഞ്ചുലക്ഷംപേരുടെയും തുച്ഛമായ പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കും. പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പേരിലും.
ബജറ്റ്; കുപ്പിവെള്ളം,
ശീതള പാനീയം വില കൂടും
തിരുവനന്തപുരം: തുണി സഞ്ചിയെന്ന വ്യാജേനയെത്തുന്ന പ്ലാസ്റ്റിക്ക് ബാഗുകളെ 20 ശതമാനം നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പ്രകൃതി സംരക്ഷണവും കാര്‍ബണിന്റെ അളവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ക്കു നികുതി വര്‍ദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പ്ലാസ്റ്റിക്ക് ബോട്ടിലിലുള്ള ശീതള പാനീയങ്ങള്‍, സോഡ, കുപ്പിവെള്ളം എന്നിവയ്ക്ക് അഞ്ചു ശതമാനം സര്‍ചാര്‍ജ്ജ് ചുമത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: