ന്യൂദല്‍ഹി: അയോധ്യയുടെ മതപരവും സാംസ്ക്കാരികപരവുമായ പൈതൃകത്തെക്കുറിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്യു), ലക്നൗ സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല എന്നിവിടങ്ങളിലെ പ്രൊഫസര്‍മാര്‍ മൂന്ന് ദിവസം സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തുന്നു.
ബിഎച്ച്യുവില് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ‘ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെന്റര്‍ ഫോര്‍ അയോധ്യ’ സെന്ററിനായി പഠനം നടത്തുന്നതിനായിട്ടാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. അയോധ്യ വെനീസ് പോലെയോ, സാന്റിയാഗോ ഡി കോംമ്പോസ്റ്റല പോലെയോ വികസിക്കണമെന്നാണ് ഈ പ്രൊഫസര്‍മാരുടെ കാഴ്ചപ്പാട്.
അയോധ്യ ഹിന്ദുത്വത്തിന്റെ പ്രതീകം മാത്രമല്ല ജെനീസം, ബുദ്ധിസം, സിഖ്, സൂഫിസം എന്നിവയുമായി ചരിത്രപരമായ ബന്ധമുണ്ടെന്നാണ് സര്‍വകലാശാല സ്ക്കോളേഴ്സ് പറയുന്നത്. സൗത്ത് കൊറിയന്‍ രാജവംശത്തിന്റെ ചരിത്രം പറയുന്നത് അയോധ്യയിലെ രാജ്ഞിയെ കൊറിയന്‍ രാജാവ് കിം സൂറോ വിവാഹം കഴിച്ചതായിട്ടാണ്. അയോധ്യയില്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഫൈസാബാദ് എംപി ലല്ലു സിങ് മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ബിഎച്ചയുവില് കേന്ദ്രം സ്ഥാപിക്കുന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഗുരു നാനാക്ക്, ഗുരു തേജ് ബഹാദൂര്‍, ഗുരു ഗോബിന്ദ് എന്നീ സിഖ് ഗുരുക്കന്മാര് വിവിധ കാലഘട്ടങ്ങളില്‍ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ബുദ്ധനും അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പട്ടണത്തിലാണ് അഞ്ച് ജൈന തീര്ത്തങ്കരന്മാര് ജനിച്ചത്. ടൗണിന് ചുറ്റും എട്ട് സൂഫി ദര്‍ഗകള്‍ സ്ഥിതി ചെയ്തിരുന്നതായും ബിഎച്ച്യുവിലെ പ്രൊഫ. റാണ പിബി സിങ് പറയുന്നു.+
പ്രതികരിക്കാൻ ഇവിടെ എഴുതുക: