ഗുവാഹതി: ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങളുടെ ഐക്യം വേണമെന്ന് ആള് ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവന്‍ മൗലാന ബദറൂദ്ദീന്‍ അജ്മല്‍. അസമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുസ്ലിം നേതാവിന്റെ ഈ ആഹ്വാനം. ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുന്നതിനായിട്ടാണ് ഹിന്ദുക്കള്‍ക്കെതിരെ ഇസ്ലാമിക രാഷ്ട്രീയ ധ്രുവീകരണത്തിന് നീക്കം നടക്കുന്നത്.
ധുഭാരി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മൗലാന അജ്മല്‍ പടിഞ്ഞാറന്‍ അസമിലെ റാംഗിയയില് നടത്തിയ റാലിയിലാണ് മുസ്ലിം ഐക്യത്തെക്കുറിച്ച് പ്രസംഗിച്ചത്. ജമാത്തെ ഇസ്ലാമി, ജമാത്തെ ഉലേമ, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളുമായി മൗലാന അജ്മലിന് അടുത്ത ബന്ധമാണുള്ളത്.
വര്‍ഗ്ഗീയ വിഷം ചീറ്റുന്ന അജ്മലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി ഗുവാഹതി എംപി ബിജോയ ചക്രബര്‍ത്തി ആവശ്യപ്പെട്ടു. ബംഗ്ലാദേശി മുസ്ലിം ഭീകരരുടെ ഏജന്റാണ് ഇയാളെന്നും ബിജെപി ആരോപിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പില്‍ അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കുവാനാണ് നീക്കം നടത്തുന്നത്. ഏഴ് മുസ്ലിം സംഘടനകളുടെ ഉന്നതതലയോഗം അജ്മലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: