ന്യൂദല്‍ഹി: രാജ്യത്തെ റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റൈസ്ചെയ്യുന്ന പ്രക്രിയ ഏകദേശം നൂറു ശതമാനവും പൂര്‍ത്തിയായതായി കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ, പൊതുവിതരണ വകുപ്പ മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു.
42 ശതമാനത്തില്കൂടുതല് റേഷന്‍ കാര്‍ഡുകളും ആധാര്കാര്ഡുമായും വിതരണകേന്ദ്രങ്ങളില്സ്ഥാപിച്ചിട്ടുള്ള പോയിന്റ്ഓഫ് സെയില്‍ ഡിവൈസുമായും ബന്ധിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ലഭ്യമാവുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ഗുണഭോക്താക്കള്‍ക്ക് ഇതുവഴി കൃത്യമായറിയാന്‍ സാധിക്കും.
ഈ വര്‍ഷം ഏപ്രിലോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കും. നിലവില്‍ 27 സംസ്ഥാനങ്ങളിലെ 54 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഖാരിഫ് സീസണില്‍ ഫെബ്രുവരി 11 വരെയുള്ള സമയത്ത് കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില നല്കി 261.37 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു.
പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ചുള്ള പരാതിപരിഹാരത്തിന് എല്ലാ സംസ്ഥാനങ്ങളിലുംടോള്ഫ്രീ ഹെല്പ്പ്ലെനുകള് സ്ഥാപിച്ചിട്ടുണ്ടെന്നും രാംവിലാസ് പാസ്വാന് പറഞ്ഞു.വെട്ടിപ്പ് തടയാനായി എല്ലാ എഫ്.സി.ഐ ഡിപ്പോകളിലും ഈ വര്‍ഷം മെയ് മാസത്തിനകം ഡിപ്പോട്ട് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: