തിരുവനന്തപുരം: തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ശ്രുതിമോള്‍ എസ്എഫ്ഐ നേതാക്കന്മാരുടെ മാനസികപീഡനം കാരണം ആത്മഹത്യക്കു ശ്രമിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ സംസ്ഥാന പട്ടികജാതി -വര്‍ഗ കമ്മീഷന് പരാതി നല്കി. പരാതിയിന്മേല് അനേ്വഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്കാന് മധ്യമേഖല ഐജിയോട് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ ഉത്തരവിട്ടു. കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരോടും കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാന്‍ ആസൂത്രീത നീക്കം
കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ അപവാദ പ്രചാരണവും മാനസിക പീഡനവുംമൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയും മാതാപിതാക്കളും നല്കിയ കേസുകള്‍ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. പ്രശ്നങ്ങള്‍ ഒതുക്കിതീര്ക്കണമെന്നും കേസുകള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ചില പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെ ചില ഡോക്ടര്‍മാര്‍ക്കും അട്ടിമറി ഗൂഢാലോചനയില്‍ പങ്കുള്ളതായി സംശയിക്കുന്നതായി എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് ആരോപിച്ചു. പെണ്‍കുട്ടിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: