തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അവതരിപ്പിച്ച ബജറ്റില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതതം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വെട്ടിക്കുറച്ചപ്പോള്‍ പൊതു നിയന്ത്രണ സംവിധാനങ്ങള്‍ക്കുള്ള ഫണ്ടിലും ഗണ്യമായ കുറവ്. പട്ടിക ജാതി പട്ടിക വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്തുന്നതില്‍ ഗണ്യമായ കുറവ് വരുത്തി. 2015-16 ബജറ്റില്‍ പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 1632 കോടി വകയിരുത്തിയപ്പോള്‍ ഇക്കുറി നീക്കിവച്ചത് 886 കോടി രൂപ മാത്രം. പട്ടിക ക്ഷേമ വികസനത്തിന് കഴിഞ്ഞ തവണ 630.62 കോടി നല്കിയപ്പോള് ഉമ്മന്‍ചാണ്ടി ബജറ്റില്‍ 334.16 കോടി മാത്രം. ഇതില്‍ 150 കോടി ആദിവാസി മേഖലക്കാണ് വകയിരുത്തിയിരിക്കുന്നത്.
കൃഷിവികസനത്തിനുള്ള പദ്ധതികളിലെ വിഹിതത്തിലും ഗണ്യമായ കുറവ്. കഴിഞ്ഞ ബജറ്റില്‍ 1093.18 കോടി വകയിരുത്തിയപ്പോള്‍ നിലവിലെ ബജറ്റില്‍ കൃഷിമേഖലക്ക് നല്‍കിയത് 764.21 കോടി.
വ്യവസായവത്ക്കരണത്തിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ 110 കോടി വകയിരുത്തി. കഴിഞ്ഞ ബജറ്റില്‍ 582.20 കോടിയാണ് വ്യവസ്യായത്തിനായി നീക്കി വച്ചത്.
കെഎസ്ആര്‍ടിസിക്ക് പാടെ അവഗണന. 39.61 കോടി നല്കി തൃപ്തിപ്പെടുത്തുകയായിരുന്നു. അതും വര്‍ക്ഷോപ്പ് നവീകരണത്തിനും കൊച്ചി നഗരത്തില്‍ സിഎന്‍ജി ബസ്സുകള്‍ വാങ്ങിക്കുന്നതിനും. കഴിഞ്ഞ ബജറ്റില്‍ നല്‍കിയത് 219.55 കോടിയാണ്.
ടൂറിസം മേഖലയിലെ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രം 300 കോടി മൂന്ന് പദ്ധതികള്‍ക്കായി വിനിയോഗിക്കുമ്പോള്‍ വിവിധങ്ങളായി 24 പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 311.57 കോടി മാത്രം. ഗുരുതര പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്ന കേരളത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലക്കുള്ള തുകയും വെട്ടിക്കുറച്ചു. 2015-16 ബജറ്റില്‍ 153 കോടി വകയിരുത്തിയപ്പോള്‍ ഈ വര്‍ഷം അനുവദിച്ചത് 99.79 കോടി.
ആഭ്യന്തര വകുപ്പിന് നല്‍കിയത് 68.5 കോടി. സാധാരണ നോണ്‍പ്ലാന്‍ വിഹിതം മാറ്റി വക്കാറുണ്ട്. ഇതിനു പുറമെയാണ് ബജറ്റ് വിഹിതം. സേനയെ ആധുനിക വത്ക്കരിക്കുന്നതിന് കേന്ദ്രം നല്കുന്ന വിഹിതവും കൂടി ചേര്‍ത്താണ് 68 കോടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതു വിപണയിലെ വിലവര്‍ദ്ധന തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. വകുപ്പിനുള്ള വിഹിതവും വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ പൊതുവിപണിയില്‍ ഇടപെടുന്നതിന് അനുവദിച്ച 100 കോടി ഉള്‍പ്പെടെ 830.44 കോടി വകയിരുത്തിയപ്പോള്‍ ഈ ബജറ്റില്‍ പൊതു വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ചത് വെറും പത്ത് കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: