കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സിബിഐ റിപ്പോര്‍ട്ട് തേടി. ജയരാജന് ഗുരുതരമായ ഹൃദ്രോഗം ഇല്ലെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
ചികിത്സ ആവശ്യമാണെന്ന റിപ്പോര്‍ട്ട് നല്കിയ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അഷ്റഫിനോട് തിങ്കളാഴ്ച ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും സിബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥര്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തി ജയരാജന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ജയരാജന് മറ്റ് അസുഖങ്ങളൊന്നുമില്ലെന്നും അദ്ദേഹം സ്വമേധയാ ഡിസ്ചാര്‍ജി വാങ്ങി പോവുകയായിരുന്നുവെന്നുമാണ് സിബിഐക്ക് ലഭിച്ച വിവരം.
ജയരാജനെ ബോധപൂര്‍വ്വം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെന്ന് സിബിഐ സംശയിക്കുന്നുണ്ട്. അതിനിടെ ജയരാജനെ ക്സ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ജില്ലാ കോടതിയില്‍ സിബിഐ അപേക്ഷ നല്കി. 16 മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: