കൊല്ലം : തഴവ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജപ്തിഭീഷനിയില് ആയിരുന്ന സുബിലാലിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ മുന്നോട്ടു വന്നത് സോഷ്യല്‍ മീഡിയ. വൃശ്ചിക മാസത്തില്‍ ഓച്ചിറ പടനിലത്ത് ഭജനമിരുന്ന എല്ലു പൊടിയുന്ന രോഗത്തിന് അടിമയായ സുബിലാലിന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതം ജന്മഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സേവാഭാരതി തഴവ പ്രവര്‍ത്തകര്‍ സുബിലാലിനും കുടുംബത്തിനും സഹായവുമായെത്തി. സേവാഭാരതിയുടെ ഓണ്‍ലൈന്‍ കൂട്ടായ്മ ആയ എറയിസ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്വരൂപിച്ച 185000 രൂപയുടെ ചെക്ക് ഇന്ന് രാവിലെ തഴവ ആല്‍ത്തറമൂട് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭജന മന്ധപത്തില് ഒരുക്കിയ ലളിതമായ ചടങ്ങില്‍ ആര്‍എസ്എസ് കരുനാഗപ്പള്ളി ഗ്രാമജില്ല വ്യവസ്ഥ പ്രമുഖ് ശ്രീ മോഹന്‍ജി കയിമാറി.
ജോണിവാക്കര്‍ വാട്സ് ആപ്പ് ഗ്രുപ്പ് സ്വരൂപിച്ച 53000 രൂപയുടെ ചെക്ക് അരുണ്‍ ചന്ദ്രന് കൈമാറി. പ്രദേശത്തെ സുമനസ്സുകള്‍ സുബിലാലിന്റെ അക്കൗണ്ടില്‍ 23000 രൂപയോളം സഹായം എത്തിച്ചു .തിങ്കളാഴ്ചയോടെ ബാങ്കില്‍ പണമടച്ച് കടബാധ്യതകള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സുബിലാല്‍.
തന്റെ ദുരിതജീവിതം ലോകത്തിനുമുന്നില്‍ എത്തിച്ച ജന്മഭൂമിയോടു ഒരുപാട് നന്ദിയുണ്ടെന്ന് ചടങ്ങില്‍ സുബിലാല്‍ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: