ന്യൂദല്‍ഹി: പൊതുവിതരണസംവിധാനം കൂടുതല്‍ സുതാര്യമായി വരുന്നു. ഇതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകളുടെ ഡിജിറ്റൈ്വേഷന് പൂര്‍ത്തിയായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സബ്സിഡി വസ്തുക്കള്‍ അനര്‍ഹര്‍ക്ക് ലഭ്യമാകുന്നത് ഒരു പരിധി വരെ തടയാന്‍ ഉതകുന്നതാണ് പുതിയ സംവിധാനം.
42 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാര്‍കാര്‍ഡുകളുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞു. റേഷന്‍ വില്പന 77,000 റേഷന്‍ കടകളില്‍ ഇലക്ട്രോണിക് സംവിധാനം വഴിയാക്കിക്കഴിഞ്ഞു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ നിയമം 27 സംസ്ഥാനങ്ങളില്‍ നടപ്പാക്കി. ഇതുവഴി കിലോയ്ക്ക് രണ്ടു രൂപയ്ക്ക് ഗോതമ്പും മൂന്നു രൂപയ്ക്ക് അരിയും നല്കുന്ന പദ്ധതി 54 കോടിപ്പേര്‍ക്ക് ഗുണകരമായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: