അലിഗഡ്: അലിഗഡ് അഡീഷണല്‍ ജില്ലാക്കോടതിയിലെ ജഡ്ജി മുഹമ്മദ് സഹീറുദ്ദീന്‍ സിദ്ദിഖി മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴി ചൊല്ലി, ഭാര്യ അഷ്ഫാ ഖാന് ഒട്ടും മടിച്ചില്ല, ഭാരത ചീഫ് ജസ്റ്റീസിനും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി, നീതി തേടി കത്തെഴുതി. 59 കാരനാണ് ജഡ്ജി. അഷ്ഫ 47 കാരിയും.
എല്ലാവര്ക്കും നീതിയുറപ്പാക്കേണ്ട ജഡ്ജി തന്നോട് അനീതി കാട്ടി. ജഡ്ജിയും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിക്കുകയാണ്. അവരെ ജയിലില്‍ അടയ്ക്കണം, അങ്ങനെ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കണം. അവര്‍ കത്തില്‍ പറയുന്നു. തങ്ങള്‍ക്ക് അനുരഞ്ജനത്തില്‍ എത്താന്‍ കഴിഞ്ഞില്ല, അതിനാല്‍ ശരീയത്ത് നിയമപ്രകാരം അവളെ ഞാന്‍ മൊഴി ചൊല്ലി.. ജഡ്ജി പറഞ്ഞു. അഷ്ഫ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ ആലം ഉമറിനെയും സമീപിച്ചിട്ടുണ്ട്.
അസാധുവായ രീതിയില്‍ ജഡ്ജി തന്നെ മൊഴി ചൊല്ലുന്ന രീതി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അവര്‍ പറഞ്ഞു. അഷ്ഫയും ജഡ്ജിയും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞ ആഗസ്റ്റ് 16നാണ് നടന്നത്. ഭര്‍ത്താവിന്റെ മക്കള്‍ അടക്കം ബന്ധുക്കളെല്ലാം അതില്‍ പങ്കെടുത്തിരുന്നു. അഷ്ഫ കത്തില്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തി. എന്റെ പദവി നിനക്കറിയില്ലേ, ഞാന്‍ സാധാരണക്കാരനല്ല. എനിക്കെതിരെ നീങ്ങിയാല്‍ നിന്റെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും പ്രത്യാഘാതം നേരിടും എന്നാണ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയത്. അഷ്ഫ കത്തില്‍ തുടര്‍ന്നു.വിവാഹമോചനം അസാധുവാണ്. ഭാരതീയ മുസഌം മഹിളാ ആന്ദോളനിലെ സാഖിയ സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: