ന്യൂദല്‍ഹി: ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാനുള്ള കേന്ദ്ര തീരുമാനം ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണകരമാകും. കേരളത്തില്‍ അഞ്ചു ലക്ഷത്തിലേറെ ഓട്ടോഡ്രൈവര്‍മാരാണ് ഉള്ളത്. വര്‍ഷം മൂവായിരം രൂപയടച്ചാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആശ്രിതര്‍ക്കും( ഭാര്യ മക്കള്‍, അമ്മ. അച്ഛന്) പത്തു ലക്ഷം രൂപ വരെയുള്ള ചികില്‍സ സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതി കേരളത്തില്‍ തൃശൂരിലായിരിക്കും തുടങ്ങുകയെന്നാണ് സൂചന. അടുത്തു തന്നെ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താേ്രതയ തൃശൂരില്‍ എത്തുന്നുണ്ട്. അദ്ദേഹം തന്നെ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണിത്. ഇക്കാര്യം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന ഇഎസ്ഐ യോഗത്തില്‍ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചു. നിലവില്‍ ഇഎസ്ഐയില്‍ ആറരശതമാനമാണ് തൊഴിലാളികളുടെ വിഹിതം. പുതിയതായി നടപ്പാക്കുന്ന മേഖലകളില്‍ ഇത് രണ്ടു വര്‍ഷത്തേക്ക് നാലു ശതമാനം മാത്രമായിരിക്കും. ഓട്ടോഡ്രൈവര്‍മാരുടെ ഇഎസ്ഐ പദ്ധതിയില്‍ തൊഴിലുടമയുടെ വിഹിതം ഉണ്ടായിരിക്കില്ല. നല്ലൊരു പങ്ക് ഓട്ടോയും ഡ്രൈവര്‍മാരുടെ തന്നെയാണെന്നതാണ് ഇതിനു കാരണം.
നിര്‍മ്മാണത്തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവടക്കം അസംഘടിതമേഖലയിലുള്ളവര്ക്കാണ് പദ്ധതി നടപ്പാക്കുക. ഈ മേഖലകളിലേക്ക് ക്രമേണയാകും പദ്ധതി വ്യാപിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: