തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഐ.ജി ടോമിന് ജെ. തച്ചങ്കരിയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യ സര്‍വീസ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനതലത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേ കേസില്‍ മുന്‍പുണ്ടായിരുന്ന സസ്പെന്ഷന് തുടരാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ടോമിന് തച്ചങ്കരിയെ ഇതിന് മുമ്പ് സര്‍ക്കാര്‍ രണ്ടു തവണ സസ്പെന്റ് ചെയ്തിട്ടുണ്ട്. വിദേശയാത്രാ വിവാദവുമായി ബന്ധപ്പെട്ട് തച്ചങ്കരി ഇപ്പോള്‍ സസ്പെന്‍ഷനിലാവുന്നത് രണ്ടാംതവണയും. 2007 ജൂലൈ 10 കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടറായിരിക്കേ 94.37 ലക്ഷം രൂപ അവിഹിതമായി സമ്പാദിച്ചുവെന്ന കേസിലാണിത്. പക്ഷേ ഈ കേസില്‍ കാര്യമായ നടപടികളുണ്ടായില്ല. തച്ചങ്കരിയെ തിരിച്ചെടുക്കുകയും ചെയ്തു.
2010 ഏപ്രില്‍ 17 സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന് ആരോപണം. കണ്ണൂര്‍ റേഞ്ച് ഐജി ആയിരുന്ന തച്ചങ്കരിയെ സ്ഥലംമാറ്റിയതിനു ശേഷമായിരുന്നു നടപടി. ഇതേ കേസില്‍ തന്നെ സര്‍ക്കാര്‍ തച്ചങ്കരിയെ വീണ്ടും സസ്പെന്റ് ചെയ്തിരുന്നു.
വിദേശയാത്രാ വിവാദവുമായി ബന്ധപ്പെട്ട് ഐ.ജി. ടോമിന് തച്ചങ്കരിയെ സര്‍ക്കാര്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ഇതേ കേസില്‍ മുന്‍പുണ്ടായിരുന്ന സസ്പെന്ഷന് തുടരാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ഇതിനെ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍ അത് എന്തോ രാജ്യദ്രോഹകുറ്റമായി ചിലര്‍ ചിത്രീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വന്തമായി തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശവും നിര്‍ദേശവും അംഗീകരിക്കുക മാത്രമാണ് ചെയ്തത്. സസ്പെന്ഷന് അവസാനിക്കാറായ സമയത്ത് തച്ചങ്കരി വകുപ്പിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അഭിപ്രായം തേടി. അതിനു ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്റ് ചെയ്യേണ്ടെന്നു തീരുമാനിച്ചത്. കേന്ദ്രത്തില്‍ നന്ന് അന്നു കത്ത് നല്കിയ അതേ ഉദ്യോഗസ്ഥനാണ് നടപടിയെടുക്കണമെന്നു ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 24നു നല്കിയ കത്തിലും തച്ചങ്കരി തീവ്രവാദപ്രവര്‍ത്തനം നടത്തിയെന്ന കാര്യത്തില്‍ വിവരം ലഭിച്ചിട്ടില്ല എന്നായിരുന്നു പറഞ്ഞത്. ഇപ്പോഴത്തെ കത്തില്‍ പറയുന്നതും ഓള് ഇന്ത്യ സര്‍വീസ് റൂളുകളുടെ ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: