ഹനുമാന്റെ മാര്‍ഗതടസ്സങ്ങള്‍ അവസാനിച്ചില്ല. ഇഷ്ടംപോലെ രൂപം മാറ്റാന്‍ കഴിവുള്ളവളും വലിയ ശരീരമുള്ളവളുമായ സിംഹികയെന്ന രാക്ഷസി ഹനുമാനെ കണ്ടു. ഞാന്‍ ഭക്ഷണം കഴിച്ചിട്ട് വളരെനാളായി. വളരെക്കാലത്തിനുശേഷം ഇതാ ഒരു ജീവി എനിക്കു കൈവശം വന്നുചേര്‍ന്നിരിക്കുന്നു എന്നു ചിന്തിച്ചുകൊണ്ട് ഹനുമാനെ നിഴലില്‍ പിടിച്ചു വലിച്ചു.
തന്നെ ആരോ പിന്നിലേക്കുവലിക്കുന്നുവെന്ന് ഹനുമാന് തോന്നി. സമുദ്രത്തില്‍ പൊങ്ങിനില്ക്കുന്ന ഒരു വലിയ സത്ത്വത്തെ കണ്ടു. സുഗ്രീവന് പറഞ്ഞിരുന്നത് ഓര്‍മ്മയിലെത്തി. ഇവള് സമുദ്രത്തിനു മുകളിലൂടെ പോകുന്ന പക്ഷികളെ നിഴലില്‍ പിടിച്ചുവലിച്ചു കൊല്ലുന്ന ഛായാഗ്രാഹിയായ സിംഹികയിലെത്തി. ഇവള് സമുദ്രത്തിനു മുകളിലൂടെ പോകുന്ന പക്ഷികളെ നിഴലില്‍ പിടിച്ചുവലിച്ചു കൊല്ലുന്ന ഛായാഗ്രാഹിയായ സിംഹിക തന്നെ. ഹനുമാന് തന്റെ ശരീരം വലുതാക്കാന്‍ തുടങ്ങി.
രാക്ഷസിയും വലുതായി. അപ്പോഴേക്കും ഹനുമാന് ചെറുതായി അവളുടെ ഉള്ളില്‍ കടന്ന് തന്റെ കൂര്‍ത്തനഖങ്ങള്‍കൊണ്ട് അവളുടെ ഹൃദയം വലിച്ചുപറിച്ചെടുത്ത് മേല്പോട്ടു ചാടി. അവള് ചത്തുവീണു. എഴുത്തച്ഛന് സിംഹികയെ കാലുകൊണ്ടു തൊഴിച്ചുകൊന്നുവെന്നാണ് പറയുന്നത്. ഹനുമാന് തന്റെ ഗതി തുടര്‍ന്നു…
എപ്പോഴും സമുദ്രത്തിനടിയില്‍ കഴിഞ്ഞിരുന്ന സിംഹിക കശ്യപന്റെ പുത്രിയാണെന്നും ഹിരണ്യാക്ഷന്റെയും ഹിരണ്യകശ്യപുവിന്റെയും സഹോദരിയാണെന്നും പുരാണങ്ങളില്‍ പറയുന്നു. ഇവള് വിവാഹിതയാണ്. ഭര്‍ത്താവ് വിപ്രചിത്തി. ഇവരുടെ മക്കളാണ് രാഹുവും കേതുവും എന്നും കഥയുണ്ട്. സ്വന്തം യുക്തിയും ശക്തിയും കൊണ്ട് സുരസയുടെ പരീക്ഷണം, മൈനാകത്തിന്റെ സല്‍ക്കാരം, സിംഹികയുടെ മാരണവിദ്യ ഈ മൂന്നു മാര്‍ഗതടസ്സങ്ങളും തരണം ചെയ്ത് ഹനുമാന് ലക്ഷ്യത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: