തൃശൂര്‍: ജെഎന്‍യുവില്‍ അരങ്ങേറിയ ദേശവിരുദ്ധ നാടകം നാലുവര്‍ഷം മുമ്പുതന്നെ സമി അഹമ്മദ് ഖാന് തന്റെ പുസ്തകത്തില്‍ കൃത്യമായി വിവരിച്ചിരിക്കുന്നു. 2012ല്‍ പുറത്തിറങ്ങിയ ഖാന്റെ റെഡ് ജിഹാദ് എന്ന നോവലാണ് ഇസ്ലാമിക ഭീകരവാദവും ഇടതു തീവ്രവാദവും കൈകോര്‍ത്ത് ഭാരതത്തെ തകര്‍ക്കാന്‍ നടത്തുന്ന നീക്കം വിവരിക്കുന്നത്. ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു സമി അഹമ്മദ് ഖാന്. രാജ്യതലസ്ഥാനത്തെ ഈ ക്യാമ്പസ്സിനുള്ളില്‍ രൂപംകൊള്ളുന്ന മുസ്ലിം-ഇടത് തീവ്രവാദസഖ്യം ഖാന് വര്‍ഷങ്ങള്‍ക്കുമുമ്പെ തിരിച്ചറിഞ്ഞു എന്നതാണ് നോവല്‍ വെളിപ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള ഇസ്ലാമിക ഭീകരവാദപ്രസ്ഥാനങ്ങളും ആഭ്യന്തരമായി രാജ്യത്തിനകത്ത് രൂപംകൊണ്ടിട്ടുള്ള തീവ്ര ഇടതുപ്രസ്ഥാനങ്ങളും കൈകോര്‍ത്ത് ഇന്ത്യയെ ശിഥിലമാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് റെഡ് ജിഹാദിന്റെ പ്രമേയം. ദക്ഷിണേഷ്യയില്‍ മേധാവിത്വം നേടാനുള്ള ശ്രമങ്ങളാണ് ഈ ഭീകരവാദ സംഘടനകള്‍ നടത്തുന്നതെന്നും സമി അഹമ്മദ് ഖാന് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നു.
മുസ്ലിം ഭീകരവാദത്തെ ഇടതുപക്ഷം മഹത്വവല്ക്കരിക്കുന്നതിനെക്കുറിച്ചും ഇത് മനുഷ്യരാശിക്കുമേല്‍ സൃഷ്ടിക്കുന്ന കൊടിയ വിപത്തിനെക്കുറിച്ചും സമി അഹമ്മദ് ഖാന് ഒരു ദീര്‍ഘദര്‍ശിയെപ്പോലെ നോവലില്‍ വിവരിക്കുന്നുണ്ട്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പക്കലുള്ള അണുബോംബുള്പ്പടെയുള്ള മാരകായുധങ്ങള്‍ നാളെ മാനവരാശിക്ക് വലിയ ഭീഷണിയായി മാറുമെന്നും ഇസ്ലാം-ഇടത് ഭീകര സംഘടനകളുടെ കയ്യില്‍ ഇത് എത്തിച്ചേര്‍ന്നാല്‍ ലോകത്തിന് സര്‍വ്വനാശം നേരിടേണ്ടിവരുമെന്നും ഖാന് മുന്നറിയിപ്പ് നല്കുന്നു.
ജെഎന്‍യുവിലെ പഠനകാലത്ത് ലഭിച്ച തിരിച്ചറിവുകളാണ് പുസ്തകരചനക്ക് പ്രേരണയായതെന്ന് സമി അഹമ്മദ് ഖാന് വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കാന്‍ തീവ്ര ഇടതുപക്ഷം നത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരവും അത് സൃഷ്ടിക്കുന്ന ആശങ്കകളും അഹമ്മദ്ഖാന്റെ നോവല്‍ പങ്കുവക്കുന്നു. ഭാരതം, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രയേല്‍ എന്നിവയെ ശത്രുപക്ഷത്ത് സങ്കല്‍പ്പിച്ചുകൊണ്ട് ആശയപരമായി കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന ഒരു ലോകത്താണ് ഇസ്ലം- ഇടത് തീവ്രവാദം യോജിപ്പിലെത്തുന്നത്. നശീകരണവും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് അവരുടെ രാഷ്ട്രീയം.
ആത്യന്തികമായി ഇതിന്റെ തിക്തഫലങ്ങള്ക്കിരയാകുന്നതാകട്ടെ ഇസ്ലാമിക പ്രദേശങ്ങലിലെ ദരിദ്രജനതയും. ഒരു രാഷ്ട്രീയ ദാര്‍ശനികന്റെ കയ്യൊപ്പു പതിഞ്ഞ രചനയാണ് റെഡ് ജിഹാദെന്ന് നിസംശയം പറയാം.
പത്രപ്രവര്ത്തകന് കൂടിയായ സമി അഹമ്മദ് ഖാന് നിരവധി ചെറുകഥകളും നാടകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റെഡ് ജിഹാദ് ഖാന്റെ ആദ്യനോവലാണ്. 2012ല്‍ പുറത്തിറങ്ങിയ റെഡ് ജിഹാദിന്റെ ഒട്ടേറെ പതിപ്പുകള്‍ ഇതിനകം പ്രകാശനം ചെയ്തുകഴിഞ്ഞു.
ന്യൂദല്‍ഹിയിലെ രൂപ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സയന്‍സ് ഫിക്ഷനിലും ടെക്നോകള്ച്ചര് സ്റ്റഡീസിലുമാണ് ജെഎന്‍യുവില്‍ ഖാന് ഗവേഷണം നടത്തിയത്. ഇപ്പോള്‍ യുഎസ്എയിലെ ലോവ യൂണിവേഴ്സിറ്റിയില്‍ ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ ഗവേഷണം തുടരുകയാണ് ഖാന്. നാലുവര്‍ഷം മുമ്പ് തന്റെ നോവലില്‍ ഖാന് ചൂണ്ടിക്കാണിച്ച ഇസ്ലാം-ഇടത് ഭീകരതകള്‍ ജെഎന്‍യുവില്‍ ഇപ്പോള്‍ പരസ്യമായി കൈകോര്‍ത്ത് രംഗത്ത് വന്നത് റെഡ് ജിഹാദ് എന്ന പുസ്തകത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: