ഇരിങ്ങാലക്കുട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ച ബിജെപി, എല്‍. ഡി. എഫ്. പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു, ജല പീരങ്കിയും, കണ്ണീര് വാതകവും പ്രയോഗിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി എല്‍. ഡി. എഫ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഹര്ത്താലാചാരിക്കുമെന്ന് എല്‍. ഡി. എഫ്. ഇരിങ്ങാലക്കുട റസ്റ്റ് ഹൗസ് അങ്കണത്തില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാഛാദനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ നൂറു കണക്കിനു പ്രവര്‍ത്തകരാണ് റസ്റ്റ് ഹൗസ് പരിസരത്തു തടിച്ചു കൂടിയിരുന്നത്. കാട്ടൂര്‍ റോഡിലൂടെ കടന്നു വന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാര്‍ക്കിടയിലൂടെ കടന്നു പോയ ശേഷമാണ് പോലീസ് ബിജെപി, എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയത്. പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ ജല പീരങ്കിയും, കണ്ണീര് വാതകവും പ്രയോഗിച്ചാണ് പോലീസ് നേരിട്ടത്.
ബിജെപി, എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മറികടക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തിക്, ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി, പി. എ. വര്‍ഗീസ്, ഇരിങ്ങാലക്കുട സി. ഐ, സുമേഷ് എന്നിവരുടെ നേത്യത്വത്തില്‍ വന്‍ പോലീസ് സംഘമാണ് സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നത്. പോലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാവാതായതോടെ അര മണിക്കൂര്‍ നേരം റസ്റ്റ് ഹൗസ് പരിസരം യുദ്ധക്കളമായി മാറുന്ന കാഴ്ചയാണ് കാണാനായത്. റസ്റ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച് അവറാന് പെട്രോള്‍ പങ്ക് പരിസരം വരെ പലഘട്ടങ്ങളിലും പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.
പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി ബിജെപി, എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു പലര്‍ക്കും തലയിലേറ്റ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ലാത്തിചാര്‍ജില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കേരള കൗമുദി ലേഖകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ല് പ്രസിഡണ്ടുമായ വി. ആര്. സുകുമാരന്‍, ദേശാഭിമാനി ലേഖകന്‍ കെ. സി. പ്രേമരാജന്‍, ഇരിങ്ങാലക്കുട ലൈവ് ഡോട് കോം ലേഖകന്‍ ടി. ജി. സിബിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുഖ്യമന്ത്രിയെ ജില്ലയില്‍ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും, ബുധനാഴ്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഹര്ത്താലാചാരിക്കുമെന്നും സി. പി. ഐ. എം. ജില്ലാ സെക്രട്ടറി എ. സി. മൊയ്തീന്. പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍. ഡി. എഫ്. പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: